ദാസിന്‍റെ ആവനാഴി ശൂന്യമല്ല
ദാസിന്‍റെ ആവനാഴി ശൂന്യമല്ല
Saturday, March 28, 2020 12:06 AM IST
ശക്തികാന്ത ദാസിന് ഏറ്റവുമധികം കൈയടി കിട്ടിയ ദിവസമാണ് ഇന്നലെ. റിസർവ് ബാങ്ക് ഗവർണറായി നിയമിക്കപ്പെട്ടപ്പോൾപോലും ഇത്രയേറെ പ്രശംസ കിട്ടിക്കാണില്ല. ഇന്നലെ രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവനകളെ എല്ലാവരും തുറന്നു സ്വാഗതംചെയ്തു.

പലിശ കുറയ്ക്കാനും താത്കാലിക കടാശ്വാസം നൽകാനും ബാങ്കുകൾക്കു വായ്പ നൽകാൻ വേണ്ടത്ര പണലഭ്യത ഉറപ്പുവരുത്താനും ദാസിനു കഴിഞ്ഞു. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതു ശരിയുമാണ്.

അസ്ത്രങ്ങൾ ബാക്കി

എന്നാൽ ദാസ് എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടില്ല. യുഎസ് ഫെഡറൽ റിസർവിന്‍റെ തലവൻ ജെറോം പവൽ പലിശ പൂജ്യം ശതമാനത്തിലേക്കു താഴ്ത്തി. ഇനി വേറൊരായുധം പവലിനില്ല. പക്ഷേ ദാസിനു പലിശ ഇനിയും താഴ്ത്താനാവും. 5.15-ൽ നിന്ന് 4.4 ശതമാനമാക്കിയ പലിശ മൂന്നോ മൂന്നരയോ ശതമാനംവരെ താഴ്ത്താം. അതിനു പഴുതുണ്ട്. ഓഗസ്റ്റോടെ റീപോ നിരക്ക് 3.0-3.5 ശതമാനമാകുമെന്നു ബാർക്ലേയ്സിന്‍റെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് രാഹുൽ ബജോറിയ കരുതുന്നു.

പലിശയും പണലഭ്യതയും സ്വീകാര്യമായ തലത്തിലാക്കി. ഇതോടെ റിസർവ് ബാങ്കിന്‍റെ പണി തീർന്നു. ഇനി ഗവണ്‍മെന്‍റും വ്യവസായികളുമാണു ചെയ്യേണ്ടത്.

വേറേ ഉത്തേജകം വരും

കേന്ദ്രം എന്തൊക്കെയോ ആസൂത്രണം ചെയ്യുന്നുണ്ട്. നിർമല സീതാരാമൻ വ്യാഴാഴ്ച പ്രഖ്യാപിച്ച ആശ്വാസ നടപടികൾകൊണ്ട് ഒന്നുമാകില്ലെന്ന് എല്ലാവർക്കും അറിയാം. വ്യവസായമേഖലയ്ക്കുവേണ്ടി ഒരു പാക്കേജ് തയാറാക്കുന്നുണ്ട്. അടച്ചുപൂട്ടൽ വേളയിൽ ശന്പളം നൽകാൻ സഹായിക്കുന്നതടക്കമുള്ള കാര്യങ്ങൾ അതിൽ പ്രതീക്ഷിക്കാം.

അതു വരുന്പോഴും റിസർവ് ബാങ്കിനു പണിയുണ്ട്. ഗവണ്‍മെന്‍റിന്‍റെ പക്കൽ പണമില്ല. നികുതിപിരിവ് ലക്ഷ്യം കാണില്ല. ചെലവ് ലക്ഷ്യമിട്ടതിലും വളരെ കൂടുതലാകും. അപ്പോൾ കമ്മി കൂടും. വർധിച്ച കമ്മി വഹിക്കാൻ റിസർവ് ബാങ്ക് വഴി കാണണം.


പണം എവിടെ?

ഇപ്പോൾ പ്രഖ്യാപിച്ച നടപടികൾക്കു പുറമേ സർക്കാരിനു പണം ഉണ്ടാക്കി നൽകാനും ദാസ് വഴി കാണണം. അതത്ര എളുപ്പമല്ല. അമേരിക്കൻ ഫെഡിന്‍റെ മേധാവിക്ക് അതു പ്രശ്നമല്ല. പ്രസിഡന്‍റ് ട്രംപിനു വേണ്ട ഡോളർ അടിച്ചുനൽകാനാവും. ദാസ് അങ്ങനെ രൂപ അടിച്ചിറക്കിയാൽ വിനിമയനിരക്ക് എവിടെപ്പോയി നിൽക്കുമെന്ന് ചിന്തിക്കാനാവില്ല.

ഇന്നലെ പാക്കേജിനെ പ്രശംസിച്ചവർ അപ്പോൾ ദാസിനെതിരേ തിരിയും. ആ സാഹചര്യം ഒഴിവാക്കാനാണ് റിസർവ് ബാങ്കും ഗവണ്‍മെന്‍റും ഇനി ശ്രമിക്കേണ്ടത്.

കടങ്ങൾക്ക് ആശ്വാസം നൽകുന്നതിൽ റിസർവ് ബാങ്കിനു കുറേക്കൂടി ചെയ്യാമായിരുന്നു. കടങ്ങൾ പുതുക്കിനൽകാനുള്ള ഒരു സ്കീം കൂടി ആകാമായിരുന്നു. കുറഞ്ഞ പലിശയിലേക്കു മാറാൻ ഒട്ടേറെ സംരംഭകരെ അതു സഹായിച്ചേനേ.

വളർച്ച ഉണ്ടോ?

ദാസ് പറയാതെവിട്ട ഒരു വലിയ കാര്യമുണ്ട്. എല്ലാ പണനയ വിശകലനത്തിലും വളർച്ച പ്രതീക്ഷ സൂചിപ്പിക്കും. ഇത്തവണ അതുണ്ടായില്ല. അടുത്തയാഴ്ച ചേരേണ്ട പണനയകമ്മിറ്റി അടിയന്തരമായി ഈയാഴ്ച കൂടിയതു പ്രശ്നത്തിന്‍റെ ഗൗരവം കാണിക്കുന്നു. അതേപോലെ ജിഡിപി വളർച്ചയുടെ പ്രതീക്ഷ കാണിക്കാത്തതും പ്രശ്നത്തിന്‍റെ ഗൗരവംകൊണ്ടാണ്. ഇന്നലെ മൂഡീസ് പ്രവചിച്ചത് 2020 ജനുവരി-ഡിസംബറിൽ ഇന്ത്യ 2.5 ശതമാനമേ വളരൂ എന്നാണ്. അതു ശരിയാണെങ്കിൽ ഈ മാസങ്ങളിൽ വളർച്ചയല്ല, ചുരുങ്ങലാണ് ഉണ്ടാവുക. അതുമുന്പേ പറയുന്നതു ഭംഗിയല്ലാത്തതുകൊണ്ടാകും ദാസ് അതു പറയാത്തത്.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.