9 വഴികൾ; തളർച്ച മറികടക്കാൻ ഡോ. രഘുറാം രാജന്‍റെ നിർദേശങ്ങൾ
9 വഴികൾ; തളർച്ച മറികടക്കാൻ  ഡോ. രഘുറാം രാജന്‍റെ നിർദേശങ്ങൾ
Tuesday, April 7, 2020 12:12 AM IST
മുംബൈ: കോവിഡ് ബാധ സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാന്പത്തിക അടിയന്തരാവസ്ഥയാണെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. രഘുറാം രാജൻ.

സാന്പത്തികവളർച്ചയ്ക്ക് ഇതു തിരിച്ചടിയാകും. ജിഡിപി താഴോട്ടു പോകും: ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. വലിയ തകർച്ചയിൽനിന്നു കരകയറാൻ ചില വഴികൾ അദ്ദേഹം നിർദേശിക്കുകയും ചെയ്തു.

1. രോഗം കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളിൽ വേണ്ട മുൻകരുതലുകളോടെ വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക. അവയ്ക്കു സാധനങ്ങൾ ലഭ്യമാക്കാൻ വഴിയൊരുക്കുക.

2. സന്നദ്ധ സംഘടനകളെയും സ്വകാര്യ മേഖലയെയും ഉൾപ്പെടുത്തി ജനങ്ങൾക്ക്, പ്രത്യേകിച്ചു ദുർബല വിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കുക. ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവയ്ക്കാകണം ഊന്നൽ.

3. പണി ഇല്ലാത്തവരുടെ കടങ്ങൾക്ക് ദീർഘകാല മോറട്ടോറിയം നൽകുക. ചെറുകിട വ്യാപാരികളെയും വാടകക്കാരെയും ഒഴിപ്പിക്കുന്നതു വിലക്കുക.

4. ബജറ്റ് ചെലവുകളുടെ മുൻഗണന മാറ്റുക. അടിയന്തരമല്ലാത്ത ചെലവുകൾ മാറ്റിവച്ച് ദുരിതാശ്വാസത്തിനും പുനരുജ്ജീവനത്തിനും പണം മുടക്കുക.

5. ചെറുസംരംഭങ്ങൾക്കു സർക്കാർ ഗാരന്‍റിയിൽ വായ്പ അനുവദിക്കുക. തലേ വർഷം ആ സംരംഭങ്ങൾ അടച്ച നികുതിയോളം തുകയ്ക്ക് ഗാരന്‍റി നൽകിയാൽ മതി.

6. സ്വകാര്യ കന്പനികൾ ഇറക്കുന്ന ബോണ്ടുകൾ വാങ്ങാൻ ബാങ്കുകളെയും മ്യൂച്വൽ ഫണ്ടുകളെയും പ്രേരിപ്പിക്കുക. ഈ ബോണ്ടുകൾ ഈടായി സ്വീകരിച്ചു വായ്പ നൽകാൻ റിസർവ് ബാങ്ക് തയാറാകണം. ഇതിനു റിസർവ് ബാങ്ക് നിയമത്തിൽ മാറ്റംവരുത്തണം.

7. ബാങ്കിതര ധനകാര്യ കന്പനി (എൻബിഎഫ്സി)കളുടെ പണയം സ്വീകരിച്ച് വായ്പ നൽകാൻ റിസർവ് ബാങ്ക് തയാറാകണം.


8. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലാഭവീതം നൽകുന്നതു തത്കാലം വിലക്കുക. ലാഭം മൂലധന കരുതലാക്കി മാറ്റുക. (ഒട്ടേറെ കടങ്ങൾ കിട്ടാക്കടമാകും).

9. കഴിവും ശേഷിയും തെളിയിച്ച വിദഗ്ധരുടെ സേവനം ഗവൺമെന്‍റ് ഉപയോഗപ്പെടുത്തുക (അതിനുപകരം പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരെ മാത്രം ആശ്രയിച്ചാൽ വളരെ വൈകി, വളരെ കുറച്ചു കാര്യങ്ങളേ നടക്കൂ. അവർ ഇപ്പോൾത്തന്നെ അമിതജോലിഭാരത്താൽ വലയുകയാണ്).

2008-ലെ ഇന്ത്യയല്ല ഇന്നത്തേത്

മുംബൈ: കോവിഡ്-19 മൂലമുള്ള സാന്പത്തിക അടിയന്തരാവസ്ഥ നേരിടാൻ ശക്തമല്ല ഇന്നത്തെ ഇന്ത്യ എന്നു ഡോ. രഘുറാം രാജൻ. 2008-ൽ ആഗോളമാന്ദ്യത്തെ വിജയകരമായി തരണം ചെയ്യാൻ ഇന്ത്യക്കു കഴിഞ്ഞത് അന്ന് നമ്മുടെ സന്പദ്ഘടന കരുത്തുറ്റതായതുകൊണ്ടാണെന്നു ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഡോ. രഘുറാം രാജൻ പറഞ്ഞു.

2008-09 ൽ ആഗോള ധനകാര്യ പ്രതിസന്ധി ഉണ്ടായപ്പോൾ വളരെ വലിയ ഷോക്കാണ് സംഭവിച്ചത്. ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം ഇല്ലാതായി. പക്ഷേ അന്ന് നമ്മുടെ തൊഴിലാളികൾക്കു പണിക്കു പോകാമായിരുന്നു, നമ്മുടെ സംരംഭങ്ങൾ കുറേ വർഷങ്ങളിലെ മികച്ച വളർച്ചയുടെ ഫലമായി കരുത്തുറ്റയാതിരുന്നു, നമ്മുടെ ധനകാര്യ വിപണി ബലവത്തായിരുന്നു, സർക്കാർ ധനകാര്യം ആരോഗ്യകരമായിരുന്നു. ഇന്ന് കൊറോണ വൈറസ് മഹാമാരിയായി വരുന്പോൾ ഇതുപോലെയല്ല കാര്യങ്ങൾ: രാജൻ എഴുതി.

എങ്കിലും നിശ്ചയദാർഢ്യവും നല്ല മുൻഗണനകളും ഉണ്ടായാൽ ഇതും നമുക്കു മറികടക്കാനാവും. ഇതിനായി കഴിവും പ്രാപ്തിയും തെളിയിച്ച വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നു രാജൻ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.