വെളിച്ചെണ്ണ മുന്നോട്ട്; ലാറ്റക്സ് കയറ്റുമതി സാധ്യത
വെളിച്ചെണ്ണ മുന്നോട്ട്; ലാറ്റക്സ് കയറ്റുമതി സാധ്യത
Monday, September 28, 2020 12:43 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: കാപ്പി കയറ്റുമതിക്കും ലോക്ക് ഡൗൺ തിരിച്ചടിയായി, ദക്ഷിണേന്ത്യൻ ഉത്പാദകർ സാന്പത്തിക ഞെരുക്കത്തിൽ. വെളിച്ചെണ്ണയുടെ കുതിച്ചു ചാട്ടം കണ്ട് ഉത്പാദകർ വിളവെടുപ്പിന് നീക്കം തുടങ്ങി. ലാറ്റക്സ് കയറ്റുമതി സാധ്യതകൾ തെളിയുന്നു. കുരുമുളക് വിലയിലെ തിരുത്തൽ സ്റ്റോക്കിസ്റ്റുകളുടെ നെഞ്ചിടിപ്പ് ഉയർത്തി. ആഭരണ കേന്ദ്രങ്ങളിൽ വിൽപ്പനത്തോത് ഉയർന്നു.

രാജ്യത്ത് നിന്നുള്ള കാപ്പി കയറ്റുമതിയിൽ വൻ ഇടിവ്. രണ്ട് മാസത്തിനിടെ കാപ്പി കയറ്റുമതിയിൽ 26,400 ടൺ കുറഞ്ഞു. കോവിഡ് പ്രതിത്‌സന്ധിയിൽ ആഗോള തലത്തിൽ കാപ്പിക്ക് ആവശ്യം ചുരുങ്ങി. ലോക്ക് ഡൗൺ മൂലം 95 ശതമാനം കോഫി റോസ്റ്റിംഗ് യൂണിറ്റുകളും ഇതര കാപ്പി നിർമാണ യൂണിറ്റുകളും അടച്ചു. വീടുകളിലും പ്രധാന ഉപഭോക്താക്കളായ ഹോട്ടലുകളിലും ഇതര വ്യാപാര മേഖലകളിൽ നിന്നുമുള്ള ഡിമാന്‍റും ഇതിനിടയിൽ മങ്ങിയത് ഉത്പന്നത്തെ കാര്യമായി തന്നെ ബാധിച്ചു. 2019‐20 കാലയളവിൽ കാപ്പി കയറ്റുമതി 7.40 ശതമാനവും കയറ്റുമതി മൂല്യത്തിൽ 10.32 ശതമാനവും ഇടിവുണ്ടായി.

കഴിഞ്ഞ രണ്ട് വർഷങ്ങളിലെ കനത്ത മഴയും വെള്ളപ്പൊക്കം, മണ്ണിടിച്ചിലും കാപ്പി ഉൽപാദനത്തെ ബാധിച്ചു. കാപ്പി ഉത്പാദനം 2019-20ൽ 2.98 ലക്ഷം ടണ്ണായി കുറഞ്ഞു. 201819 ൽ ഉൽപാദനം 3.19 ലക്ഷം ടണ്ണായിരുന്നു. കാപ്പി കയറ്റുമതി ഉയർന്നാൽ മാത്രം ആഭ്യന്തര മാർക്കറ്റിൽ ഉൽപ്പന്നത്തിന് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവു. തോട്ടം മേഖലയ്ക്ക് നേരിട്ടിരിക്കുന്ന പ്രതിസന്ധികൾ മറികടക്കാൻ വാണിജ്യമന്ത്രാലയവും റിസർവ് ബാങ്കും ഒത്ത് പിടിച്ചാൽ അടുത്ത സീസണിൽ കാപ്പിക്ക് കടുപ്പം വർധിക്കും.

ഉത്സവ വേളയിലെ ബംബർ വിൽപ്പന മുന്നിൽ കണ്ട് മില്ലുകാർ വില ഉയർത്തി കൊപ്ര സംഭരിക്കാൻ രംഗത്ത് ഇറങ്ങി. ഗ്രാമീണ മേഖലകളിൽ ഇറങ്ങി വ്യവസായികൾ പച്ചതേങ്ങയും കൊപ്രയും വില ഉയർത്തിയാണ് ശേഖരിച്ചത്. ഇതിനിടയിൽ കേരളത്തിലും തമിഴ്നാട്ടിലും വെളിച്ചെണ്ണ വില മുന്നേറി. നവരാത്രി ആഘോഷങ്ങൾ അടുത്തതിനാൽ വെളിച്ചെണ്ണ വില്പന ഉയരും. പതിവ് പോലെ ഉത്സവ ദിനങ്ങളിൽ ഭക്ഷ്യയെണ്ണകൾക്ക് പ്രദേശിക ഡിമാൻഡ് വർധിക്കും.

കൊച്ചിയിൽ വെളിച്ചെണ്ണ 16,300 രൂപയിൽ നിന്ന് 16,900 രൂപയായി. കൊപ്ര വില 445 രൂപ ഉയർന്ന് 11,345 രൂപ. കാങ്കയ്ത്ത് എണ്ണ 17,000 രൂപയിലും കൊപ്ര 12,000 രൂപയിലുമാണ്. ഇതിനിടയിൽ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പിന് ഉൽപാദകർ നീക്കം തുടങ്ങി. മൂത്ത് വിളഞ്ഞ നാളികേരം വിപണികളിലേയ്ക്ക് നീക്കി വിലക്കയറ്റത്തിൻറ്റ മാധുര്യം നുകരാനുള്ള ശ്രമത്തിലാണ് കർഷകർ.


റബർ കയറ്റുമതിക്ക് ഉത്സാഹം കാണിക്കാതെ വലിയോരു വിഭാഗം രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ലാറ്റക്സ് കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. മുൻ കാലങ്ങളിൽ ഷീറ്റ് കയറ്റുമതിക്ക് ഇറങ്ങി കൈപൊള്ളിയ അനുഭവമാണ് എക്സ്പോർട്ടർമാരെ പിൻതിരിപ്പിച്ചത്. അതേസമയം ലാറ്റക്സ് കയറ്റുമതിയാവുമ്പോൾ ബാധ്യത കുറയും. ഷീറ്റാണെങ്കിൽ ഉണക്ക് കുറവും ഗ്രേഡ് നിലവാരവുമെല്ലാം സങ്കീർണമാണ്. കൊച്ചിയിൽ ലാറ്റാക്സ് 7600 രൂപയിലുമാണ്. വിദേശ വിപണികളിൽ നിന്ന് പുതിയ ഓർഡറുകൾ കൈപിടിയിൽ ഒതുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ള പലരും. നാലാം ഗ്രേഡ് റബർ 13,300 ലും അഞ്ചാം ഗ്രേഡ് 12,000‐12,900 ലും വിപണനം നടന്നു.

ഉത്തരേന്ത്യകാർ കുരുമുളക് സംഭരണത്തിൽ നിന്ന് അൽപ്പം പിൻതിരിഞ്ഞത് ഉൽപ്പന്ന വിലയിൽ തളർച്ച സൃഷ്ടിച്ചു. അന്തർസംസ്ഥാന ഇടപാടുകാർ സംഭരണം കുറച്ചതോടെ വാരത്തിന്‍റെ രണ്ടാം പകുതിയിൽ നിരക്ക് കുറഞ്ഞു. പിന്നിട്ട ഏതാനും ആഴ്ച്ചകളിൽ മുന്നേറിയ മുളക് വിപണിയിൽ പെടുന്നയുണ്ടായ വില ഇടിവ് സ്റ്റോക്കിസ്റ്റുകളിൽ പിരിമുറുക്കമുളവാക്കി.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. ശ്രീലങ്ക 3400 ഡോളറിനും ഇന്തോനേഷ്യൻ 2500 ഡോളറിനും ബ്രസീൽ ടണ്ണിന് 2300 ഡോളറിനും ക്വട്ടേഷൻ ഇറക്കി.

ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഏലത്തിന് മുന്നേറാനായില്ല. ആഭ്യന്തര വിദേശ വാങ്ങലുകാ രംഗത്തുണ്ടങ്കിലും ഉൽപ്പന്നം വില പരമാവധി ഉയർന്നത് കിലോ 2109 രൂപ വരെയാണ്.

ആഭരണ വിപണികളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. സ്വർണ വില വീണ്ടും ആർഷകമായി മാറിയതോടെ വില്പനതോത് മെച്ചപ്പെട്ടു. പവൻ 38,080 രൂപയിൽ നിന്ന് 36,800 ലേയ്ക്ക് ഇടിഞ്ഞു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1948 ഡോളറിൽ നിന്ന് ഒരവസരത്തിൽ 1848 ഡോളർ വരെ താഴ്ന്ന ശേഷം ക്ലോസിങിൽ 1860 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.