റബർ ഉത്പാദനം 26.8 ശതമാനവും ഉപയോഗം 39 ശതമാനവും ഇടിഞ്ഞു
റബർ ഉത്പാദനം 26.8 ശതമാനവും   ഉപയോഗം 39 ശതമാനവും ഇടിഞ്ഞു
Wednesday, September 30, 2020 12:23 AM IST
കോട്ടയം: കോവിഡും മഴയും പ്രളയവും റബർ മേഖലയിൽ ഇക്കൊല്ലം കനത്ത പ്രത്യാഘാതമുണ്ടാക്കും. ആഗോള വ്യാവസായിക മാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന നാണ്യവിളയായിരിക്കും റബർ എന്നു സാന്പത്തിക വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ 2020 ഏപ്രിൽ മുതൽ ജൂലൈ വരെ മുൻവർഷത്തേക്കാൾ റബർ ഉത്പാദനത്തിൽ 26.8 ശതമാനം കുറവുണ്ട്. കോവിഡിൽ വ്യവസായമേഖല മന്ദഗതിയിലായിരിക്കെ ഉപയോഗത്തിൽ 39 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതേ കാലത്ത് ഇറക്കുമതി 31 ശതമാനം ഇടിഞ്ഞു.

മഴ രൂക്ഷമായ ഓഗസ്റ്റിലും സെപ്റ്റംബറിലും ഉത്പാദനം മുൻ വർഷത്തേക്കാൾ 35 ശതമാനംവരെ കുറയും. അതേസമയം ഈ തോതനുസരിച്ച് ആഭ്യന്തരവിലയിൽ യാതൊരു കയറ്റവും കർഷകർക്ക് ലഭിക്കുന്നില്ല. ആഭ്യന്തരവില നിലവിൽ ആർഎസ്എസ് -4 ഗ്രേഡിന് 134 രൂപയായും അന്താരാ‌‌ഷ‌്ട്രവില 146 രൂപയുമാണ്. ഏപ്രിൽ മുതൽ പ്രതിമാസ കയറ്റുമതി ഒരുമാസം പോലും 1300 ടണ്ണിനു മുകളിലെത്തിയിട്ടുമില്ല.

ജൂണിൽ 273 ടണ്ണും ജൂലൈയിൽ 214 ടണ്ണും മാത്രമാണ് കയറ്റുമതിയുണ്ടായത്. അതേസമയം ഉപയോഗം പരിമിതമായിരുന്ന മാർച്ച് മുതൽ ഏപ്രിൽ കാലത്ത് ഇറക്കുമതി ഉയർന്ന തോതിൽ തുടരുകയും ചെയ്തു. ഡിസംബർ പകുതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണമെന്നിരിക്കെ വരും മാസങ്ങളിലും ഉത്പാദനം മെച്ചപ്പെടാനിടയില്ല. ഒക്ടോബറിലും നവംബറിലും കോവിഡ് വ്യാപനം കേരളത്തിൽ ഉൾപ്പെടെ ഏറ്റവും ഉയർന്ന തോതിലെത്തുമെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്.


സ്ഥിതിഗതികൾ രൂക്ഷമായി വീണ്ടും ലോക്ക്ഡൗണിലേക്ക് പോയാൽ ഉത്പാദനവും ഉപയോഗവും വീണ്ടും കുറയും. കോവിഡിനെ തുടർന്ന് ഏഴു മാസമായി ട്രക്കുകളുടെ ഓട്ടം കുറഞ്ഞതിനാൽ കൂടുതൽ റബർ ചേരുവയുള്ള വലിയ ടയറുകളുടെ ഉത്പാദനത്തിൽ മുൻവർഷത്തേക്കാൾ 30 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ബൈക്കുകളുടെയും ചെറിയ കാറുകളുടെയും ടയറുകളാണ് നിലവിൽ കാര്യമായി ഉത്പാദിപ്പിക്കുന്നത്. ശരാശരി ആറു കിലോയിൽ താഴെയാണ് ഇത്തരം ചെറിയ ടയറുകളിൽ സ്വാഭാവിക റബറിന്‍റെ ചേരുവയുള്ളത്.


റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.