ട്രായിയുടെ പ്രത്യേക പരിശോധന ; ടെലികോം കന്പനികളുടെ താരിഫ് നിരീക്ഷിക്കാൻ
ട്രായിയുടെ പ്രത്യേക പരിശോധന ; ടെലികോം കന്പനികളുടെ താരിഫ് നിരീക്ഷിക്കാൻ
Sunday, May 29, 2022 12:59 AM IST
മുംബൈ: രാജ്യത്തെ ടെലികോം കന്പനികളുടെ താരിഫും മറ്റ് സേവനനിരക്കുകളും നിയമപ്രകാരമുള്ളവയാണോ എന്നറിയാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രത്യേക പരിശോധന നടത്തും.

മറ്റു കന്പനികളിലുള്ള ഉപയോക്താക്കളെ ആകർഷിക്കാൻ, പോർട്ടിംഗ് വിഭാഗത്തിൽ പ്രത്യേക ഓഫറുകൾ നിയമവിരുദ്ധമായി നല്കുന്നത് തടയാൻ ട്രായ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു വിലയിരുത്തുകയാണ് പരിശോധനയുടെ മുഖ്യ ലക്ഷ്യം.

ഇതിനായി അഞ്ചു ഓഡിറ്റർമാരെ ഉടൻ തെരഞ്ഞെടുക്കും. തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ചില ബിസിനസ് പങ്കാളികൾ പ്രത്യേക താരിഫ് ആനുകൂല്യങ്ങൾ നല്കുന്നതായി ഏതാനും ടെലികോം കന്പനികൾ ട്രായ് മുന്പാകെ അടുത്തിടെ പരാതി നലകിയിരുന്നു.

എന്നാൽ ടെലികോം കന്പനികളുടെ പങ്കാളികളായിട്ടുള്ള ചാനലുകളോ വിതരണക്കാരോ ഇടനിലക്കാരോ പ്രത്യക ഓഫറുകൾ പോർട്ടു ചെയ്യുന്ന ഉപയോക്താവിനു നല്കിയാൽ അതിന്‍റെ ഉത്തരവാദിത്വം കന്പനികൾക്കുതന്നെയാണെന്നാണ് ട്രായുടെ നിലപാട്.

ട്രായിൽ സമർപ്പിച്ചിരുക്കുന്ന രേഖകളിൽനിന്നു വ്യത്യസ്തമായ നിരക്കുകൾ കന്പനികൾ ഈടാക്കുന്നുണ്ടോ എന്നും സമിതി അന്വേഷിക്കും.

രാജ്യത്തെ ഉപഭോക്തൃ താത്പര്യത്തിനു വിരുദ്ധമായുള്ള നിരക്ക് ഈടാക്കൽ കന്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടോ എന്നത് സംബന്ധിച്ചും സമിതി പരിശോധന നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.