19,568 പോയിന്റിലെത്തിയ നിഫ്റ്റി മിഡ്കാപ് സൂചികയും ഇന്നലെ സർവകാല റിക്കാർഡ് കുറിച്ചു. സ്മോൾകാപ് സൂചിക 15,920 വരെയെത്തി. സർവകാല റിക്കാർഡായ 15,973നേക്കാൾ 50 പോയിന്റ് കുറവാണിത്.
വിപ്രോയെ പുറത്താക്കി അദാനി സെൻസെക്സിലെ 30 ഓഹരികളുടെ പട്ടികയിൽ വിപ്രോയ്ക്കു പകരം അദാനി എന്റർപ്രൈസസ് ഓഹരികൾ ഇടംപിടിക്കും. റീ ബാലൻസിംഗിന്റെ ഭാഗമായി ആറു മാസത്തിലൊരിക്കൽ സൂചികയിൽ ഉൾപ്പെട്ട ഓഹരികളിൽ മാറ്റം വരുത്താറുണ്ട്. ആദ്യമായാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിൽനിന്ന് ഒരു കന്പനി സെൻസെക്സിൽ ഇടംപിടിക്കുന്നത്.
2023ൽ അദാനി എന്റർപ്രൈസസ് സെൻസെക്സിൽ ഇടം നേടേണ്ടതായിരുന്നു. എന്നാൽ, അദാനി കന്പനികൾക്കെതിരേ ഗുരുതര ആരോപണവുമായി ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത് അവസരം നഷ്ടമാക്കി. നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസും അദാനി പോർട്സും നേരത്തേ സ്ഥാനം പിടിച്ചിരുന്നു.