ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ ഇന്ത്യക്ക് അവസാന നിമിഷം സമനില
ലോകകപ്പ്  യോഗ്യതാ  ഫുട്ബോളിൽ  ഇന്ത്യക്ക് അവസാന  നിമിഷം സമനില
Tuesday, October 15, 2019 11:43 PM IST
കോൽക്കത്ത: തോൽവി മുന്നിൽകണ്ടെങ്കിലും സമനില തെറ്റാതെ ഇന്ത്യ ജീവശ്വാസം കഴിച്ചു. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന 2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ആദിൽ ഖാൻ രക്ഷകനായി അവതരിച്ചപ്പോൾ അവസാന നിമിഷം ഇന്ത്യക്കു സമനില. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ഇന്ത്യ സമനിലയോടെ തടിതപ്പിയത്.

മത്സരത്തിന്‍റെ 42-ാം മിനിറ്റിൽ സാദ് ഉദ്ധിനിലൂടെ ബംഗ്ലാദേശ് ഇന്ത്യയുടെ പ്രതീക്ഷയ്ക്കു മുകളിൽ കരിനിഴൽ വീഴ്ത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന്‍റെ കടത്തോടെ കളം വിടേണ്ടിവന്ന ഇന്ത്യ രണ്ടാം പകുതിയിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും കാര്യമുണ്ടായില്ല. 51-ാം മിനിറ്റിൽ ഗുർപ്രീത് സിംഗ് മികച്ചൊരു രക്ഷപ്പെടുത്തലിലൂടെ അപകടം ഒഴിവാക്കി. ബംഗ്ലാദേശിന്‍റെ സിബന്‍റെ ഗോൾ ശ്രമമാണ് ഗുർപ്രീത് അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. 59-ാം മിനിറ്റിൽ കോർണറിൽനിന്ന് മലയാളി താരം അനസ് എടത്തൊടിക ഹെഡറിലൂടെ ഗോൾ ലക്ഷ്യംവച്ചെങ്കിലും ബംഗ്ലാദേശിന്‍റെ മുഹമ്മദ് ഇബ്രാഹിം ഗോൾ ലൈൻ സേവ് നടത്തി. 71-ാം മിനിറ്റിൽ മലയാളിതാരമായ സഹൽ അബ്ദുൾ സമദിന്‍റെ ഉജ്വല ഷോട്ട് ബംഗ്ല ഗോളി അഷ്റഫുൾ റാണ രക്ഷപ്പെടുത്തി. ഇന്ത്യൻ ആക്രമണങ്ങൾ ഫലംകാണാതെ വന്നതോടെ ബംഗ്ലാദേശ് ജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ, 88-ാം മിനിറ്റിൽ ആദിൽ ഖാന്‍റെ മിന്നൽ ഹെഡർ ബംഗ്ലാദേശിന്‍റെ ഗോൾ വലയിൽ ചലനം സൃഷ്ടിച്ചു. അതോടെ 1-1ന്‍റെ സമനിലയോടെ ഇന്ത്യ കളംവിട്ടു.


ഗ്രൂപ്പ് ഇയിൽ മൂന്ന് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്‍റുമായി നാലാമതാണ് ഇന്ത്യ. ബംഗ്ലാദേശിന്‍റെ ആദ്യ പോയിന്‍റാണ് ഇന്നലെ ലഭിച്ചത്. ഖത്തർ, ഒമാൻ എന്നിവയാണ് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇന്ത്യയുടെ അടുത്ത മത്സരം നവംബർ 14ന് അഫ്ഗാനിസ്ഥാനെതിരേയാണ്. ലോകകപ്പ് യോഗ്യതാ പ്രതീക്ഷ ഏറെക്കുറേ അവസാനിച്ച സ്ഥിതിയാണ് ഇന്ത്യക്കുള്ളത്.

ഇന്ത്യക്ക് u-15 സാഫ് കിരീടം

തിംഫു (ഭൂട്ടാൻ): ചേട്ടന്മാർ ബംഗ്ലാദേശിനെതിരേ പൊരുതി സമനില നേടിയപ്പോൾ അനുജത്തിമാർ ബംഗ്ലാദേശിനെ കീഴടക്കി അണ്ടർ 15 സാഫ് കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കി. അണ്ടർ 15 പെണ്‍കുട്ടികളുടെ ഫൈനലിൽ ബംഗ്ലാദേശിനെ ഷൂട്ടൗട്ടിൽ 5-3നു കീഴടക്കിയായിരുന്നു ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഗോൾ രഹിത സമനിലയായതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.