ഇതിഹാസം വിടവാങ്ങി...
ഇതിഹാസം വിടവാങ്ങി...
Tuesday, May 26, 2020 12:31 AM IST
മൊഹാലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരമായ ബൽബീർ സിംഗ് സീനിയർ (96) ഇനി ഓർമ. ധ്യാൻചന്ദിനുശേഷം ഇന്ത്യൻ ഹോക്കിയിൽ പിറവിയെടുത്ത ഇതിഹാസ താരമാണ് മണ്‍മറഞ്ഞത്. മൂന്നു തവണ ഒളിന്പിക് സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. ആധുനിക ഒളിന്പിക് ചരിത്രത്തിലെ 16 ഇതിഹാസങ്ങളെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽനിന്നുള്ള ഏക സാന്നിധ്യമായിരുന്നു ബൽബീർ സിംഗ്. ചണ്ഡീഗണ്ഡിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ 6:30നായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് എട്ടാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രണ്ടാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

1948 (ലണ്ടൻ), 1952 (ഹെൽസിങ്കി), 1956 (മെൽബണ്‍) ഒളിന്പിക്സുകളിലായി ഹാട്രിക് സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ബൽബീർ. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. 1952 ഒളിന്പിക്സിൽ മാർച്ച്പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തി. 1952ലെ ഫൈനലിൽ ഇന്ത്യ 6-1ന് ഹോളണ്ടിനെ കീഴടക്കിയപ്പോൾ അഞ്ച് ഗോൾ ബൽബീറിന്‍റെ വകയായിരുന്നു. അതോടെ ഒരു ഒളിന്പിക് ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് ബൽബീർ സ്വന്തമാക്കി. ആ റിക്കാർഡ് ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നു. 1908ൽ ഇംഗ്ലണ്ടിന്‍റെ റെഗി പ്രിഡ്മോർ നേടിയ നാലു ഗോൾ എന്ന റിക്കാർഡാണ് ബൽബീർ പഴങ്കഥയാക്കിയത്.

1958ൽ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ബൽബീർ ടീമിന്‍റെ പരിശീലകനുമായി. ബൽബീർ സിംഗിന്‍റെ ശിക്ഷണത്തിനു കീഴിൽ 1971ൽ ലോകകപ്പ് സ്വർണവും 1975ൽ വെങ്കലവും ഇന്ത്യ കരസ്ഥമാക്കി. 2015ൽ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 1982 ഡൽഹി ഏഷ്യാഡിൽ ദീപശിഖ തെളിച്ചത് ബൽബീറായിരുന്നു. ബൽബീർ അംഗമായ 1948ലെ ഹോക്കി ടീമിന്‍റെ കഥയാണ് അക്ഷയ് കുമാറിന്‍റെ ഗോൾഡ് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഇതിവൃത്തം.


സുശിയാണ് ഭാര്യ. സുഷ്ബിർ, കൻവാൽബിർ, കരണ്‍ബിർ, ഗുർബീർ എന്നിവരാണ് മക്കൾ. ഇവർ കാനഡയിലെ വാൻകൂവറിലാണ്. ബൽബീർ സിംഗും കനേഡിയൻ പൗരത്വം സ്വീകരിച്ചിരന്നു.

കായികലോകത്തിന്‍റെ ആദരാഞ്ജലി

അന്തരിച്ച ഹോക്കി ഇതിഹാസം ബൽബീർ സിംഗ് സീനിയറിന് ആദരാഞ്ജലികളുമായി ഇന്ത്യൻ കായികലോകം. ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പറും മലയാളിയുമായ പി.ആർ. ശ്രീജേഷ്, ഒളിന്പ്യൻ പി.ടി. ഉഷ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി, പരിശീലകൻ രവി ശാസ്ത്രി, മുൻ താരം ഹർഭജൻ സിംഗ്, ഒളിന്പിക് ഷൂട്ടിംഗ് സ്വർണ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി നിരവധി പ്രമുഖർ ബർബീർ സിംഗിന് ആദരാഞ്ജലിയർപ്പിച്ചു. ബർബീർ സിംഗ് കായികതാരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മാതൃകാപുരുഷനായിരുന്നു - ഉഷ ട്വീറ്റ് ചെയ്തു.


ആ ദുഃഖം മാത്രം ബാക്കി

ഹോക്കിയിലൂടെ തനിക്ക് ലഭിച്ച നേട്ടങ്ങളുടെ ശേഷിപ്പുകളായ ബ്ലേസറുകളും മെഡലുകളും ഒരിക്കൽക്കൂടി കാണാനുള്ള ആഗ്രഹം സഫലമാകാതെയാണ് ബൽബീർ സിംഗ് യാത്രയായത്. തന്‍റെ ഹാട്രിക് ഒളിന്പിക് സ്വർണ മെഡലുകളും ഒളിന്പിക് ബ്ലേസറുകളും അപൂർവ ചിത്രങ്ങളും 1985ൽ ബൽബീർ സിംഗ് സായിക്ക് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) കൈമാറിയിരുന്നു. സായിയുടെ മ്യൂസിയത്തിനായി ആയിരുന്നു കൈമാറിയത്. എന്നാൽ, മ്യൂസിയം ഉണ്ടായുമില്ല, ബൽബീർ സിംഗിന്‍റെ ഒളിന്പിക് സ്മരണികകൾ നഷ്ടപ്പെടുകയും ചെയ്തു. 2012 ഒളിന്പിക്സിനിടെ ബൽബീറിന്‍റെ ഒളിന്പിക് സ്മരണികകൾ ലണ്ടൻ ഓപ്പറ ഹൗസിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും അതും സാധിച്ചില്ല. ഈ സ്മരണികകൾ വീണ്ടെടുക്കാൻ ബൽബീർ സിംഗിന്‍റെ കുടുംബം ഏറെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.