കേരള സ്പോർട്സ് കൗണ്‍സിലിൽ കസേരകളി
കേരള സ്പോർട്സ് കൗണ്‍സിലിൽ    കസേരകളി
Thursday, May 28, 2020 11:29 PM IST
തിരുവനന്തപുരം: കേരള സ്പോർട്സ് കൗണ്‍സിലിൽ ആഴ്ചകൾക്കു മുന്പ് നിയമിച്ച പുതിയ സെക്രട്ടറിയെ പുകച്ചുചാടിക്കാൻ നീക്കം. നിലവിലുണ്ടായിരുന്ന സെക്രട്ടറി സഞ്ജയ് കുമാർ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായിരുന്ന എ. അജിത് ദാസിനെ പുതിയ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറിയായി ഒരുവർഷത്തേക്ക് നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കഴിഞ്ഞ 18നാണ് ഇതു സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ 19ന് അദ്ദേഹം സ്പോർട്സ് കൗണ്‍സിലിൽ ചാർജ് എടുക്കുകയും ചെയ്തു. യുഡിഎഫ് അനുകൂല സംഘടനയുടെ അംഗമായതിനാൽ സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് അദ്ദേഹത്തെ സ്പോർട്സ് കൗണ്‍സിൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ, ഇദ്ദേഹത്തെ സ്പോർട്സ് കൗണ്‍സിലിൽ നിയമിച്ചതിനെതിരേ കായികമന്ത്രാലയം ശക്തമായി രംഗത്തെത്തിയതോടെ പുതുതായി എത്തിയ സെക്രട്ടറിക്ക് സീറ്റ് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.


പുതിയ സെക്രട്ടറി കഴിഞ്ഞ രണ്ടാഴ്ചയായി കൗണ്‍സിൽ ഓഫീസിൽ എത്തുകയും കൗണ്‍സിലുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. കായികമന്ത്രിയുടെ ഓഫീസിന്‍റെ ശക്തമായ ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ അധികം ദിവസം പുതിയ സെക്രട്ടറിക്ക് ആ പദവിയിൽ തുടരാൻ കഴിയില്ലെന്ന സൂചനയാണ് ഉള്ളത്. അഞ്ജു ബോബി ജോർജ്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് പദവി വിവാദത്തെത്തുടർന്ന് ഒഴിവായതിനു ശേഷം തത്കാലം ചേരിപ്പോര് ഇല്ലായിരുന്നു. ഇതിനിടെയാണ് പുതുതായി നിയമിച്ച സെക്രട്ടറിയെ പുറത്താക്കാൻ സജീവനീക്കം നടക്കുന്നത്.

പുതിയ സെക്രട്ടറിയെ താത്കാലികമായി നിയമിച്ചിട്ടുള്ളതാണെന്നും ഈ മാസം 31 വരെയേ അദ്ദേഹം തുടരൂ എന്നുമാണ് ഇതുസംബന്ധിച്ച് സ്പോർട്സ് കൗണ്‍സിൽ അധികൃതരുടെ വിശദ്ധീകരണം.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.