ഹാ... മെസി! വീണുകിടന്നൊരു മാജിക് ഗോൾ
ഹാ... മെസി! വീണുകിടന്നൊരു മാജിക് ഗോൾ
Monday, August 10, 2020 12:37 AM IST
ബാഴ്സലോണ: നാപ്പോളിയുടെ പെനൽറ്റി ബോക്സിന്‍റെ വലതു മൂലയ്ക്കു പുറത്തായി നിന്ന ലയണൽ മെസിയെത്തേടി ലൂയിസ് സുവാരസിന്‍റെ സ്വീപ് ക്രോസ്. മെസി പന്ത് കാലിൽ കുരുക്കുന്പോഴേക്കും നാപ്പോളിയുടെ മൂന്ന് പ്രതിരോധനിരക്കാർ ബോക്സിനുള്ളിൽ മറയായെത്തി. ബോക്സിനുള്ളിൽവച്ച് മൂന്ന് പ്രതിരോധക്കാരെയും വെട്ടിയൊഴിയുന്നതിനിടെ മെസിയുടെ നിലതെറ്റി. നാപ്പോളിയുടെ ഒരു പ്രതിരോധക്കാരൻ വീണു. പന്തിന്‍റെ നിയന്ത്രണം വിടാതിരുന്ന മെസി കൈകുത്തി എഴുന്നേറ്റ് വീണ്ടും മുന്നോട്ട്.

ഏതാനം ചുവടുകൾ മുന്നേറിയപ്പോഴേക്കും നാപ്പോളിയുടെ മൂന്ന് താരങ്ങൾകൂടി മെസിയെ തടയാനെത്തി. തൊട്ടടുത്തായുണ്ടായിരുന്ന സുവാരസിന് കാര്യം പിടികിട്ടി. പരമാവധി പന്തുമായി കോണ്‍ടാക്റ്റ് ഉണ്ടാകാത്തരീതിയിൽ സുവാരസ് സ്റ്റെഡിയായി നിന്നു. ബ്ലോക്ക് ചെയ്യാനെത്തിയ നാപ്പോളിയുടെ ഡെമി, മനോലസ് എന്നിവർക്കിടയിലൂടെ മെസി നിറയൊഴിച്ചു. ഏറെക്കുറേ അസാധ്യമായ ആംഗിളിൽനിന്നുള്ള ഷോട്ടിനിടെ മെസിയുടെ ബാലൻസ് തെറ്റിയെങ്കിലും ഡൈവ് ചെയ്ത നാപ്പോളി ഗോളി ഓസ്പിനയെ കടന്ന് പന്ത് വലയുടെ ഇടത് മൂലയിൽ നൃത്തമാടി. മുൾക്കിരീടമണിഞ്ഞ മിശിഹായുടെ മുഖം വലത് തോളിൽ പച്ച കുത്തിയ മെസിയുടെ 23-ാം മിനിറ്റിലെ ആ സോളോ ഗോൾ കണ്ട് ആരാധകർ വീണ്ടും ഹാ... മെസി... എന്ന് ആർത്തുവിളിച്ചു. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: വർഷങ്ങൾക്കുശേഷമാണ് ലൈവ് ഫുട്ബോൾ കാണാൻ ഉറക്കമൊഴിച്ചു കാത്തിരുന്നത്, അതു വെറുതെയായില്ല!

മെസിയുടെ ഗോളിനൊപ്പം ക്ലെമന്‍റ് ലെഗ്‌ലെറ്റ് (10), സുവാരസ് (45+1) എന്നിവരും ബാഴ്സയ്ക്കായി ഗോൾ നേടിയ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് സംഘം ഇറ്റാലിയൻ ക്ലബ്ബിനെ 3-1നു കീഴടക്കി. ലോറെൻസോ ഇൻസിഗെയുടെ (45+5 പെനൽറ്റി) വകയായിരുന്നു നാപ്പോളിയുടെ ഗോൾ. ഇറ്റലിയിൽ നടന്ന ആദ്യ പാദം 1-1 സമനിലയായിരുന്നു. ഇരു പാദങ്ങളിലുമായി 4-2ന്‍റെ ജയത്തോടെ ബാഴ്സ ക്വാർട്ടറിലേക്ക് മുന്നേറി. ചെൽസിയെ കീഴടക്കിയ ജർമൻ പ്രതിനിധികളായ ബയേണ്‍ മ്യൂണിക് ആണ് ക്വാർട്ടറിൽ ബാഴ്സയുടെ എതിരാളി.


സ്പാനിഷ് ലാ ലിഗയിൽ കഴിഞ്ഞ മാസം ഒസാസുനയ്ക്കെതിരേ ഹോം മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഇങ്ങനെ കളിച്ചാൽ നാപ്പോളിയോടും തോൽക്കുമെന്ന് മെസി തുറന്നടിച്ചിരുന്നു. എന്നാൽ, മെസിതന്നെ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ സ്വന്തം തട്ടകത്തിൽ ജയം ഒപ്പംകൂടി. 33-ാം മിനിറ്റിൽ മെസി വലകുലുക്കിയെങ്കിലും പന്ത് കൈകൊണ്ട് തൊട്ടെന്ന് വിഎആറിലൂടെ വിധിച്ച് റഫറി ഗോൾ നിഷേധിച്ചിരുന്നു. 39-ാം മിനിറ്റിൽ മെസിയെ ബോക്സിൽ വീഴ്ത്തിയതിന് പെനൽറ്റിക്കായി ബാഴ്സ ആവശ്യപ്പെട്ടെങ്കിലും വിഎആറിലൂടെ റഫറി അതും അനുവദിച്ചില്ല.

സുവാരസ് പെനൽറ്റി എടുത്തപ്പോൾ മെസി ഷൂവിന്‍റെ ലെയ്സ് കെട്ടിയതും വിഎആർ തീരുമാനങ്ങളിൽ അസംതൃപ്തനായിരുന്ന മെസി മത്സരശേഷം റഫറിക്ക് കൈകൊടുക്കാൻ വിസമ്മതിച്ചതും ശ്രദ്ധിക്കപ്പട്ടു.

മെസി 35

ചാന്പ്യൻസ് ലീഗിൽ ഏറ്റവും അധികം ടീമുകൾക്കെതിരേ ഗോൾ നേടിയ റിക്കാർഡ് സ്വന്തമായുള്ള മെസി ടീം എണ്ണം ഒന്നുകൂടി വർധിപ്പിച്ചു. നാപ്പോളിക്കെതിരായ ഗോളോടെ 35 വ്യത്യസ്ത ടീമുകൾക്കെതിരേ മെസി ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യാനൊ റൊണാൾഡോ, റൗൾ (33) എന്നിവരാണ് രണ്ടാം സ്ഥാനത്ത്.


ബുധൻ മുതൽ ‘നോക്കൗട്ട് ക്വാർട്ടർ’

ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 12.30 മുതൽ ക്വാർട്ടർ പോരാട്ടങ്ങൾ അരങ്ങേറും. പോർച്ചുഗലിലെ ലിസ്ബണിലാണ് ക്വാർട്ടർ, ഫൈനൽ പോരാട്ടങ്ങൾ. സെമി പോരാട്ടം ആൽഗാർവിലാണ്.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി നോക്കൗട്ട് രീതിയിലാണ് ചാന്പ്യൻസ് ലീഗ് ക്വാർട്ടർ, സെമി, ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.