മഴവില്ല് തെളിഞ്ഞു; ജയം വന്നില്ല
മഴവില്ല് തെളിഞ്ഞു; ജയം വന്നില്ല
Wednesday, June 16, 2021 12:50 AM IST
റിയോ ഡി ഷാനെറോ: ലയണല്‍ മെസി മഴവില്ലുപോലെ വളച്ച് സുന്ദരമായ ഫ്രീകിക്കിലൂടെ ചിലിയൻ വലയിൽ പന്തെച്ചിട്ടും ജയം നേടാൻ അർജന്‍റീനയ്ക്കായില്ല. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിലെ സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനയും ചിലിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. മെസിയുടെ മികവിനൊപ്പം സഹതാരങ്ങള്‍ക്കും എത്താനാകാതെ പോയത് അര്‍ജന്‍റീനയ്ക്കു തിരിച്ചടിയായി.

33-ാം മിനിറ്റില്‍ 25 മീറ്ററില്‍നിന്നു മെസിയുടെ ഇടങ്കാലില്‍നിന്നു കുതിച്ച പന്ത് മഴവില്ലുപോലെ വളഞ്ഞ് ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോയ്ക്കു യാതൊരു സാധ്യതയും നല്‍കാതെ വലയുടെ വലതുമൂലയില്‍ തറച്ചു. ഔദ്യോഗിക ടൂര്‍ണമെന്‍റുകളില്‍ മെസിയുടെ 39-ാമത്തെ ഗോളായിരുന്നു. ഈ ഗോളോടെ താരം കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനെന്ന റിക്കാര്‍ഡ് സ്വന്തമാക്കി.

38 ഗോളുള്ള ഗബ്രിയേല്‍ ബാറ്റിറ്റ്യൂട്ടയെയാണ് മെസി പിന്തള്ളിയത്. രാജ്യത്തിനായി മെസിയുടെ 73-ാമത്തെ ഗോളാണിത്. ഫ്രീകിക്കിലൂടെ കരിയറില്‍ മെസി നേടുന്ന 57-ാമത്തെ ഗോളാണ്. 56 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണു മെസി രണ്ടാമത്തെത്തിയത്. 62 ഫ്രീകിക്ക് ഗോളുകളുള്ള ഡിയേഗോ മാറഡോണയാണു മുന്നില്‍.

57-ാം മിനിറ്റില്‍ ചിലി സമനില നേടി. ബോക്‌സിനകത്തുവച്ച് ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിനു ചിലിക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. വിദാല്‍തന്നെ കിക്കെടുത്തു. എന്നാല്‍ വിദാലിന്‍റെ കിക്ക് ഉജ്വലമായി ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തട്ടിയകറ്റിയെങ്കില്‍ പന്ത് ക്രോസ് ബാറിലിടിച്ചു. തിരിച്ചുവന്നപന്ത് നേരെയെത്തിയത് എഡ്വാര്‍ഡോ വര്‍ഗാസിന്‍റെ അടുത്തേക്കാണ്. അനായാസമായി പന്ത് വലയിലേക്കു ഹെഡ് ചെയ്ത് വര്‍ഗാസ് ചിലിക്കു സമനില നല്‍കി.


പിന്നില്‍നിന്നു പരാഗ്വെ

തുടക്കത്തില്‍ത്തന്നെ പെനല്‍റ്റി വഴങ്ങി പിന്നിലായിപ്പോയ പരാഗ്വെ രണ്ടാം പകുതില്‍ മൂന്നു ഗോളടിച്ച് ജയിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ പരാഗ്വെ 3-1ന് ബൊളീവിയയെ തോല്‍പ്പിച്ച് ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി. 10 പേരുമായാണു ബൊളീവിയയ്ക്കു മത്സരം പൂര്‍ത്തിയാക്കിയത്.

സ്‌ട്രൈക്കര്‍ മാര്‍സലോ മാര്‍ട്ടിന്‍സ് ഉള്‍പ്പെടെ അഞ്ചു ബൊളീവിയന്‍ കളിക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ബൊളീവിയയുടെ കഴിഞ്ഞ ഏഴു കളിയില്‍നിന്ന് ഏഴു ഗോളുകള്‍ മാര്‍ട്ടിന്‍സ് നേടിയിരുന്നു. 1963ലെ കോപ്പ അമേരിക്കയ്ക്കുശേഷം ബൊളീവിയയ്ക്ക് ഈ ടൂര്‍ണമെന്‍റില്‍ പരാഗ്വെയെ തോല്‍പ്പിക്കാനായിട്ടില്ല. 10-ാം മിനിറ്റില്‍ പെനല്‍റ്റി സ്‌പോട്ടില്‍നിന്ന് ഇറ്വിന്‍ സവേഡ്ര ബൊളീവിയയെ മുന്നിലെത്തിച്ചു.

ഗോള്‍ വഴങ്ങിയതോടെ പരാഗ്വെ ആക്രമണം ശക്തമാക്കി. മികച്ച പാസിംഗ് ഗെയിമിലൂടെ പരാഗ്വെ മത്സരം വരുതിയിലാക്കി. 20-ാം മിനിറ്റില്‍ പരാഗ്വെ അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. എന്നാല്‍ പിന്നീട് വിഎആറിന്‍റെ സഹായത്തോടെ റഫറി തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ ഓഫ്‌സൈഡ് കണ്ടെത്തി. ഇതോടെ റഫറി തീരുമാനം പിന്‍വലിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബൊളീവിയയുടെ മുന്നേറ്റതാരം ജൗമേ ക്യൂലര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബൊളീവിയ പത്തുപേരായി ചുരുങ്ങി.

രണ്ടാം പകുതിയില്‍ മൂന്നു മിനിറ്റിനിടെ രണ്ടു ഗോള്‍ വഴങ്ങി ബൊളീവിയ പിന്നിലായി. 62-ാം മിനിറ്റില്‍ കാകു പരാഗ്വെയ്ക്കു സമനില നല്‍കി. 65-ാം മിനിറ്റില്‍ എയഞ്ചല്‍ റൊമേറോ ലീഡ് നല്കി. 80-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോള്‍ നേടിക്കൊണ്ട് റൊമേറോ ജയം ഉറപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.