സന്തോഷക്കപ്പ്; മധ്യപ്രദേശിനു രഞ്ജി ട്രോഫി കന്നിക്കിരീടം
സന്തോഷക്കപ്പ്; മധ്യപ്രദേശിനു രഞ്ജി ട്രോഫി കന്നിക്കിരീടം
Monday, June 27, 2022 12:28 AM IST
ബംഗളൂരു: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനു കന്നിക്കിരീടം. 41 തവണ രഞ്ജിക്കിരീടം നേടിയ കരുത്തരായ മുംബൈയെ കലാശപ്പോരിൽ ആറു വിക്കറ്റിനു കീഴടക്കിയാണു ചന്ദ്രകാന്ത് പണ്ഡിറ്റ് പരിശീലിപ്പിക്കുന്ന മധ്യപ്രദേശ് നിരയുടെ കന്നിനേട്ടം.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിന്‍റെ അവസാന ദിനം മുംബൈ ഉയർത്തിയ 108 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മധ്യപ്രദേശ് മറികടന്നു. സ്കോർ: മുംബൈ 374, 269 മധ്യപ്രദേശ് 536, 108/4. സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുംബൈയുടെ സർഫറാസ് ഖാൻ ടൂർണമെന്‍റിന്‍റെയും മധ്യപ്രദേശിന്‍റെ ശുഭം ശർമ മത്സരത്തിലെയും താരമായി. ആറു മത്സരത്തിൽനിന്ന് 45 വിക്കറ്റ് നേടിയ മുംബൈയുടെ ഷാംസ് മുലാനിയാണു ടൂർണമെന്‍റിലെ മികച്ച വിക്കറ്റ് നേട്ടക്കാരൻ.

തകർന്ന് മുംബൈ

അഞ്ചാം ദിനം 113/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച മുംബൈ 269 റണ്‍സിന് ഓൾഔട്ടായി. കുമാർ കാർത്തികേയയുടെ നാലു വിക്കറ്റ് പ്രകടനമാണു മുംബൈയുടെ നടുവൊടിച്ചത്. രണ്ടുവിക്കറ്റ് വീതം നേടിയ ഗൗരവ് യാദവ്, പാർഥ് സഹാനി എന്നിവരും കാർത്തികേയയ്ക്കു മികച്ച പിന്തുണ നൽകി. സുവേദ് പാർക്കർ (51), സർഫറാസ് ഖാൻ (45), പൃഥ്വി ഷാ (44), അർമാൻ ജാഫർ (37) എന്നിവർ മാത്രമാണു മുംബൈ നിരയിൽ പിടിച്ചുനിന്നത്.

108 റണ്‍സ് വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റുവീശിയ മധ്യപ്രദേശിന് ഓപ്പണർ യഷ് ദുബെയെ (1) തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും ഹിമാൻഷു മന്ത്രി (37), ശുഭം ശർമ (30), രജത് പട്ടിദാർ (30*) എന്നിവർ ടീമിനെ വിജയത്തിലേക്കു പിടിച്ചുനടത്തി. നേരത്തേ, ഒന്നാം ഇന്നിംഗ്സിൽ സർഫറാസ് ഖാൻ (134), യശസ്വി ജയ്സ്വാൾ (78) എന്നിവരുടെ മികവിൽ 374 റണ്‍സെടുത്ത മുംബൈക്കെതിരേ യഷ് ദുബെ (133), ശുഭം ശർമ (116), രജത് പാട്ടിദാർ (122) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളുടെ മികവിൽ മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.


23 വർഷം

23 വർഷത്തിനു ശേഷമാണു മധ്യപ്രദേശ് രഞ്ജി ഫൈനലിൽ പ്രവേശിച്ചത്. 1999ലായിരുന്നു അവസാനമായി മധ്യപ്രദേശ് ഫൈനൽ കളിച്ചത്. അന്നു ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ചന്ത്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി മധ്യപ്രദേശ് ടീമിനെ പരിശീലിപ്പിച്ചത്. പരിശീലകനെന്ന നിലയിൽ പണ്ഡിറ്റിന്‍റെ ആറാം ദേശീയ കീരീടനേട്ടമാണിത്.


സ്വപ്നം, സന്തോഷം

സ്വപ്നതുല്യമായ ഫോമിലാണു മുംബൈ രഞ്ജി ട്രോഫി താരം സർഫറാസ് ഖാൻ. ഈ സീസണിൽ ആറു കളിയിൽനിന്ന് 982 റണ്‍സടിച്ചു കൂട്ടിയ സർഫറാസ് ടൂർണമെന്‍റിന്‍റെ താരമായി. അതും 122.75 റണ്‍സ് ശരാശരിയിൽ.

നാലു സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും ഉൾപ്പെടെയാണു സർഫറാസിന്‍റെ റണ്‍വേട്ട. 275 റണ്‍സാണു സീസണിൽ അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ. രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിന്‍റെ രജത് പട്ടിദാർ 82.2 റണ്‍ ശരാശരിയിൽ 658 റണ്‍സാണു നേടിയതെന്നതറിയുന്പോഴാണു സർഫറാസിന്‍റെ നേട്ടത്തിന്‍റെ തിളക്കം.
ഫൈനലിൽ മുംബൈക്കായി ആദ്യ ഇന്നിംഗ്സിൽ 134 റണ്‍സെടുത്ത സർഫറാസ് രണ്ടാം ഇന്നിംഗ്സിൽ 45 റണ്‍സെടുത്തെങ്കിലും ടീമിനു കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചില്ല.

ക്രെഡിറ്റ് പിതാവിന്

ഇതിന്‍റെ എല്ലാ ക്രെഡിറ്റും പിതാവിന് അവകാശപ്പെട്ടതാണ്. അദ്ദേഹഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തില്ല. മുംബൈക്കായി ഫൈനലിൽ സെഞ്ചുറി നേടണമെന്നത് എന്‍റെ ഒരു സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിച്ചു. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്തു സെഞ്ചുറി നേടുകയെന്നതു ഞാൻ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാണ് ആ സെഞ്ചുറിക്കുശേഷം എന്‍റെ കണ്ണു നിറഞ്ഞത്.

-സർഫറാസ് ഖാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.