ആക്രമിച്ച് ഋതുരാജ് തുടക്കം പാളിയ ഇന്ത്യക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെയാണ് ഇന്നിംഗ്സിന് ജീവൻ വച്ചത്. ഋതുരാജ് നിലയുറപ്പിക്കാൻ പ്രയാസപ്പെട്ടപ്പോൾ സൂര്യയുടെ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ മുന്നോട്ടുചലിപ്പിച്ചത്. എന്നാൽ 11-ാം ഓവറിൽ ആരോണ്‍ ഹാർഡിയുടെ പന്തിൽ സൂര്യക്ക് പിഴച്ചു.
വിക്കറ്റ്കീപ്പർ മാത്യു വേഡിന് ക്യാച്ച്. 29 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 39 റണ്‍സായിരുന്നു താരത്തിന്റെ സന്പാദ്യം. 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ ക്യാപ്റ്റൻ പോയതോടെ ഋതുരാജ് താളം കണ്ടെത്തി.
തിലക് വർമയെ കൂട്ടുപിടിച്ച് നടത്തിയ കടന്നാക്രമണത്തിൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 141 റണ്‍സാണ് പിറന്നത്. 24 പന്തുകൾ നേരിട്ട തിലക് 31 റണ്‍സോടെ പുറത്താകാതെ നിന്നു.
സെഞ്ചുറിയിൽ ഒന്പതാമൻ ട്വന്റി 20യില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ഒമ്പതാമനാണ് ഋതുരാജ് ഗെയ്ക്വാദ്. രോഹിത് ശര്‍മ (നാല്), സൂര്യകുമാര്‍ യാദവ് (മൂന്ന്), കെ.എല്‍. രാഹുല്‍ (രണ്ട്), സുരേഷ് റെയ്ന, വിരാട് കോഹ്ലി, ദീപക് ഹൂഡ, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍ (ഒന്നു വീതം) എന്നിവരാണ് മുമ്പ് സെഞ്ചുറി നേടിയവര്‍.