13-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. പോസ്റ്റിന് തൊട്ടുവെളിയിൽ നിന്ന് പന്ത് തട്ടി മാറ്റുന്നതിൽ പ്രതിരോധനിരതാരം മിലോസിന് പിഴച്ചു. ഓടിയെത്തിയ നവോച്ച സിംഗിന്റെ കിക്ക് പക്ഷേ ഉന്നംതെറ്റി കൊണ്ടത് ചെന്നൈയിൻ താരത്തിന്റെ കാലിൽ. റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ജോർദാൻ മുറെ കൃത്യമായി വലയിലെത്തുക്കുകകൂടി ചെയ്തതോടെ ചെന്നൈയിൻ ഒരു ഗോളിന് മുന്നിൽ.
സമനില പിടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെ തകർത്തുകൊണ്ട് ജോർദാൻ മുറെയുടെ വക വീണ്ടും ഗോൾ നേട്ടം. ചെന്നൈയിന് മൂന്നാം ഗോൾ. ചെന്നൈയിനു രണ്ടു ഗോൾ ലീഡ്. ലീഡ് കുറച്ചുകൊണ്ട് 38-ാം മിനിറ്റിൽ ബോക്്സിലേയ്ക്ക് ലൂണ നൽകിയ പന്ത് സ്വീകരിച്ച പെപ്രയുടെ ഇടംകാലൻ ഷോട്ട് ചെന്നൈയിൻ ഗോളിയെ മറികടന്ന് വലകുലുക്കി. എട്ടാം മത്സരം കളിച്ച പെപ്രയുടെ ലീഗിലെ കന്നി ഗോളിന് കൂടിയാണ് മൈതാനം സാക്ഷ്യം വഹിച്ചത്.
കളിയുടെ രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്നു തുടക്കം. 46-ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സിക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. ജോർദാൻ മുറെ ബോക്സിന് പുറത്തുനിന്നും തൊടുത്ത ഷോട്ട് ഉയർന്ന് വലയ്ക്ക് മുകളിലൂടെ കടന്നു പോയി.
47-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനും അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 59-ാം മിനിറ്റിൽ ആരാധകരെ വീണ്ടും ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. ഡാനിഷ് ഫറൂഖിന്റെ സഹായത്തോടെ ദിമിത്രിയോസ് ബോക്സിന് പുറത്തു നിന്നും തൊടുത്ത ഷോട്ട് വലയുടെ വലതു കോർണറിൽ പതിച്ചതോടെ മത്സരം സമനിലയിലെത്തി.