ക്രീസിൽ എത്തിയപ്പോൾ മുതൽ റിങ്കു സിംഗ് ആക്രമണം അഴിച്ചുവിട്ടു. സ്വിച്ച് ഹിറ്റിലൂടെ ക്രിസ് ഗ്രീനിനെ സിക്സർ പറത്തിയ റിങ്കുസിംഗിന് ഒപ്പം വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ചേർന്നു. 19 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 35 റണ്‍സ് നേടിയ ജിതേഷ് ശർമ ബെൻ ഡ്വാർഷ്യസിന്റെ പന്തിൽ പുറത്ത്.
32 പന്തിൽ 56 റണ്‍സ് നേടിയശേഷമാണ് റിങ്കു-ശർമ കൂട്ടുകെട്ട് പിരിഞ്ഞത്. തൊട്ടടുത്ത പന്തിൽ അക്സർ പട്ടേലിനെ ഗോൾഡൻ ഡെക്കാക്കി ഡ്വാർഷ്യസ് ഇരട്ട പ്രഹരമേൽപ്പിച്ചു.
29 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 46 റണ്‍സ് നേടി ഇന്ത്യൻ പോരാട്ടം നയിച്ച റിങ്കു സിംഗിനെ ബെഹറെൻഡോഫ് വിക്കറ്റിനു മുന്നിൽ കുടുക്കി. ഓസ്ട്രേലിയയ്ക്കുവേണ്ടി തൻവീർ സംഘ, ജേസണ്‍ ബെഹ്റെൻഡോഫ് എന്നിവർ രണ്ട് വീതവും ബെൻ ഡ്വാർഷ്യസ് മൂന്നും വിക്കറ്റും സ്വന്തമാക്കി.
തിലക് വർമ, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിംഗ് എന്നിവർക്ക് പകരമായി ശ്രേയസ് അയ്യർ, ജിതേഷ് ശർമ, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരുമായാണ് ഇന്ത്യ ഇറങ്ങിയത്.