കോൽക്കത്തയെ സംബന്ധിച്ചിടത്തോളം, നിതീഷ് റാണയുടെ ഫോം മധ്യനിരയ്ക്കു കൂടുതൽ കരുത്തു പകരുന്നു. ആന്ദ്രെ റസലിന്റെ ഫിനിഷിംഗും ചേരുന്പോൾ കോൽക്കത്തയ്ക്കു വൻ സ്കോർ പ്രതീക്ഷിക്കാം.
എങ്ങനെ നോക്കിയാലും സണ്‍റൈസേഴ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ളത് ഒരു തകർപ്പൻ മത്സരമാകുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.
ഹെഡ് -ശർമ സഖ്യം സണ്‍റൈസേഴ്സിനു ട്രാവിസ് ഹെഡ്-അഭിഷേക് ശർമ നൽകുന്ന തകർപ്പൻ ഓപ്പണിംഗാണു കരുത്താകുന്നത്. ഇരുവരുടെയും സ്ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. ഇവരുടെ ആക്രമണ ബാറ്റിംഗിൽ പല റിക്കാർഡുകൾ തകർന്നു. ഹെഡിനൊപ്പം ശർമയും പേടിയില്ലാതെയുള്ള ആക്രമണ ബാറ്റിംഗാണു പുറത്തെടുക്കുന്നത്. 41 സിക്സാണ് ഈ ഐപിഎല്ലിൽ ശർമ നേടിയത്. മൂന്നാം നന്പറിൽ ഹൈദരാബാദിന് രാഹുൽ ത്രിപാഠിയെ ആശ്രയിക്കാം. ഹെൻറിച്ച് ക്ലാസൻ ഫോമിലെത്തിയിട്ടുണ്ട്.
മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള ശക്തമായ പേസ് നിരയുള്ളതുപോലെ തന്നെ മികച്ച സ്പിൻനിരയും കോൽക്കത്തയ്ക്കുണ്ട്. സണ്‍റൈസേഴ്സിനു നായകൻ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പേസ് നിരയാണ് അവരുടെ മുഖമുദ്ര.
രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലം അഹമ്മദാബാദിൽ, കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ കണ്ടതുപോലെ, രണ്ടാമതായി ബാറ്റ് ചെയ്യുന്ന ടീമുകൾ കൂടുതൽ വിജയം നേടി. കഴിഞ്ഞ ആറു കളികളിൽ നാലെണ്ണത്തിൽ രണ്ടാമത് ബാറ്റ് ചെയ്തവർ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ടീമിനു രണ്ടു തവണ മാത്രമേ സ്കോർ പ്രതിരോധിക്കാൻ കഴിഞ്ഞുള്ളൂ.
കൂടാതെ, ഈ രണ്ട് ടീമുകളുടെയും കളിയുടെ ശൈലിക്കു വിരുദ്ധമായി - എതിരാളികളെ റണ്ണുകളുടെ പർവതങ്ങൾക്കു കീഴിൽ കുഴിച്ചുമൂടാൻ - ഈ വേദിക്ക് 12 ഇന്നിംഗ്സുകളിൽ നിന്ന് 200 അല്ലെങ്കിൽ അതിനു മുകളിലുള്ള രണ്ട് സ്കോർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതായത് ബൗളർമാർക്കും അവരുടെ അഭിപ്രായം ഉണ്ടാകും.
വലിയ സ്കോറുകൾ നേടുന്ന ഈ ടീമുകളുടെ ശൈലിക്കു വിരുദ്ധമാണു പിച്ചിന്റെ അവസ്ഥ. ഐപിഎല്ലിൽ ഇത്തവണ രണ്ടു തവണ മാത്രമേ 200 കടന്നിട്ടുള്ളൂ. അതുകൊണ്ട് ബൗളർമാർക്ക് അവരുടേതായ കഴിവ് കാണിക്കാനുള്ള അവസരവുമുണ്ടാകും.
ഈ സീസണിൽ രണ്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയം കോൽക്കത്തയ്ക്കായിരുന്നു.