കുരുമുളക് തിളങ്ങി
കുരുമുളക് തിളങ്ങി
Monday, May 31, 2021 12:06 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കുരുമുളക് കൂടുതൽ കരുത്ത് കാണിച്ചു. ഡിമാൻഡ് മങ്ങിയതു ചുക്കിനെ തളർത്തി. ടാപ്പിംഗ് സീസൺ മുന്നിൽക്കണ്ട് ടയർ ലോബി റബർവിലയ്ക്കു കത്തിവയ്ക്കാൻ ശ്രമം തുടങ്ങി. കാലവർഷം മികച്ചയിനം കൊപ്രയുടെ ലഭ്യത കുറയുമെന്നു മനസിലാക്കി വ്യവസായികൾ നിരക്കുയർത്തി. സ്വർണവില കയറി, രാജ്യാന്തര മാർക്കറ്റിൽ ഔൺസിന് 1904 ഡോളർ.

കുരുമുളക്

കുരുമുളക് ഉത്പാദനം ചുരുങ്ങുമെന്ന അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ വിലയിരുത്തൽ വാങ്ങലുകാരെ, പ്രത്യേകിച്ച് ആഭ്യന്തര വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. ഓഗസ്റ്റ്-ഒക്ടോബർ കാലയളവിലെ ഉത്സവ സീസണിലെ ആവശ്യത്തിനുളള ചരക്കു സംഭരണത്തിന് ഉത്തരേന്ത്യക്കാർ ഇനിയും തുടക്കം കുറിച്ചിട്ടില്ലെങ്കിലും വൻ ഓർഡറുകൾ മുന്നിൽക്കണ്ട് ഇടനിലക്കാർ ചരക്കു സംഭരണം തുടങ്ങി. ഡൽഹി, കാൺപുർ, യു പി, എം പി തുടങ്ങിയ സംസ്ഥാനങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകളുടെ ഗോഡൗണുകളിൽ കാര്യമായി ചരക്കില്ലെന്നാണ് സൂചന.

കോവിഡ് പ്രശ്നങ്ങൾ മൂലം വ്യവസായികൾ കാര്യമായി ചരക്ക് ശേഖരിച്ചിട്ടില്ല. എന്നാൽ ഉത്സവ വേള അടുക്കുന്നതു കണക്കിലെടുത്താൽ ജൂൺ-ജൂലൈയിൽ വൻ ഓർഡറുകൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രീലങ്കയിലും മുളക് ഉത്പാദനത്തിൽ കുറവ് കണക്കാക്കുന്നു. എന്നാൽ ഇറക്കുമതി ചരക്ക് എത്തിച്ച് അവർ മറിച്ചുവിൽപ്പന നടത്തുന്ന പതിവ് തെറ്റാനുമിടയില്ല. കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരവും വില ഉയർന്നു. അൺ ഗാർബിൾഡ് കുരുമുളക് 38,200 രൂപയിൽനിന്നു 39,300ലേക്കു കയറി, ക്വിന്‍റലിന് 1100 രൂപയുടെ നേട്ടം.

അന്താരാഷ്‌ട്ര മാർക്കറ്റിൽ ഇന്ത്യൻമുളകു വില ടണ്ണിന് 5200 ഡോളർ. മറ്റ് ഉത്പാദന രാജ്യങ്ങളുടെ വില ഉയർന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും 4000 ഡോളറിനും ബ്രസീൽ ടണ്ണിന് 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.

ചുക്ക്

ചുക്കു വിപണി തളർച്ചയിലാണ്. ആഭ്യന്തര വിദേശ മാർക്കറ്റുകളിൽനിന്നു പുതിയ അന്വേഷണങ്ങൾ മങ്ങിയതു മൂലം ചുക്കുവില ക്വിന്‍റലിന് 1500 രൂപ കുറഞ്ഞു. പെരുന്നാൾ കഴിഞ്ഞെങ്കിലും അറബ് രാജ്യങ്ങളിൽനിന്ന് പുതിയ ഓർഡറില്ല. എന്നാൽ ആഭ്യന്തരവിപണിയിൽ ചുക്കിന് ആവശ്യക്കാരുണ്ട്. മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലുമാണ്.


നാളികേരം

ദക്ഷിണേന്ത്യയിൽ കൊപ്രയ്ക്ക് ആവശ്യം വർധിച്ചെങ്കിലും വെളിച്ചെണ്ണ വിൽപ്പന ചൂടുപിടിക്കുന്നില്ല. കാലവർഷം കേരളത്തിലേക്കു പ്രവേശിക്കുന്നതിനാൽ നാളികേര വിളവെടുപ്പ് ഇനിയുള്ള ആഴ്ചകളിൽ അൽപ്പം തളർച്ചയിലാവും. അതുകൊണ്ടുതന്നെ പച്ചത്തേങ്ങ ശേഖരിക്കാൻ മില്ലുകാർ ഉത്സാഹിച്ചു. മുൻവാരത്തെ അപേക്ഷിച്ച് 200 രൂപ ഉയർന്ന് 11,650 രൂപയായി, വെളിച്ചെണ്ണവില 17,800 രൂപയായി.

റബർ

മൺസൂൺ കേരളത്തിലേക്കു പ്രവേശിക്കുന്നതിനിടെ പുതിയ റബർ സീസണിന് തുടക്കമാകും. വൻകിട തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഇനിയും ഇട്ടു തുടങ്ങിയിട്ടില്ല, അതേസമയം, ചെറുകിട കർഷകർ തോട്ടങ്ങളിൽ പിടിമുറുക്കിത്തുടങ്ങി. എന്നാൽ പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറങ്ങാൻ കാലതാമസം നേരിടും. പ്രതികൂല കാലാവസ്ഥ മൂലം ഏതാണ്ടു നാലു മാസമായി കർഷകർ റബർ ടാപ്പിംഗിൽനിന്നു വിട്ടുനിൽക്കുകയാണ്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് റബർ 17,200 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 16,500-17,000 രൂപയ്ക്കും കച്ചവടം ഉറപ്പിച്ചു. ഒട്ടുപാൽ 11,400ലും ലാറ്റക്സ് 11,800 രൂപയിലും വിപണനം നടന്നു. അവധിവ്യാപാരത്തിൽ റബർ 16,800 രൂപയിലാണ്. രാജ്യാന്തരവില 17,145 രൂപയിൽനിന്നു 17,371 രൂപയായി.

സ്വർണം

ആഭരണവിപണികളിൽ സ്വർണം പവനു 36,480 രൂപയിൽനിന്നു 36,640 രൂപയായി. ഗ്രാമിനു വില 4560 രൂപയിൽനിന്നു 4580 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1885 ഡോളറിൽ നിന്നു 1904 ഡോളറായി, മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണു 1904 ക്ലോസിംഗിൽ മറികടന്നാൽ 1934 ഡോളർവരെ ഉയരാനുള്ള കരുത്തു കണ്ടത്താൻ വിപണി ശ്രമിക്കുമെന്ന കാര്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.