ഗോഡുഗോ - ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്
ഗോഡുഗോ - ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിലേക്ക്
Saturday, March 4, 2023 12:02 AM IST
കൊച്ചി: കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഗോഡുഗോ-ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ‘ഗോഡുഗോ’-ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തിൽ സേവനം ആരംഭിക്കുന്നു.

ലോക വനിതാ ദിനത്തിൽ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം നടക്കുമെന്നു ഗോഡുഗോ ചെയര്‍മാന്‍ എസ്.ഐ. നാഥന്‍, റീജണല്‍ ഡയറക്ടര്‍ എസ്. ശ്യാം സുന്ദര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

എട്ടിന് രാവിലെ 11ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, നടി ഭാവന, എഴുത്തുകാരി കെ.എ. ബീന, എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.


യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും നൽകുന്ന "ഗോഡുഗോ’ ആപ്പ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോര്‍ മുഖേന ഗോഡുഗോ-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.