ഗോൾ ദാരിദ്ര്യം!
ഗോൾ ദാരിദ്ര്യം!
Friday, November 8, 2019 11:59 PM IST
കൊച്ചി: പോരാ, ഇങ്ങനെയൊന്നും കളിച്ചാൽ പോരാ. ഗോളടിക്കാൻ പോയിട്ട് ഒഡീഷ എഫ്സിയുടെ പകുതി കടക്കാൻ പോലും വിഷമിച്ച കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ സമനില. ഓർത്തിരിക്കാൻ കാര്യമായൊന്നും നല്കാതെയാണ് ബ്ലാസ്റ്റേഴ്സ് ഹോംഗ്രൗണ്ടിലെ മൂന്നാം മത്സരം ഗോൾരഹിതമായി പൂർത്തിയാക്കിയത്. നാലു മത്സരങ്ങളിൽ നിന്ന് നാലുപോയിന്‍റുമായി ആറാംസ്ഥാനത്താണ് ബ്ലാസ്റ്റ്ഴ്സ്.

ത്രില്ലർ പടത്തിന് ടിക്കറ്റെടുത്ത് അവാർഡ് ചിത്രം കാണേണ്ടവന്നയാളുടെ ആവസ്ഥ പോലെയായിരുന്നു ആദ്യപകുതി. തൃപ്തി പകരുന്ന ഒരു നിമിഷം പോലും ആരാധകന് നല്കിയില്ലെന്നു പറയുന്നതാകും ശരി. 35-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനെ ബോക്സിൽ വീഴ്ത്തിയതിന് പെനൽറ്റി അനുവദിക്കാതിരുന്നത് കോച്ച് എൽക്കോ ഷട്ടോരിയെ അരിശം കൊള്ളിക്കുകയും ചെയ്തു. ഇടവേളയിൽ ഇതിന്‍റെ പേരിൽ റഫറിയുമായി തർക്കിച്ച ഷട്ടോരിക്ക് മഞ്ഞക്കാർഡും കിട്ടി.

ബ്രസീലിയൻ താരം ജൈറോ റോഡ്രിഗസിന്‍റെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മൂന്നാം മിനിറ്റിൽ തന്നെ പേശീവലിവു മൂലം ക്യാപ്റ്റൻ മടങ്ങിയതോടെ കപ്പിത്താനില്ലാത്ത കപ്പലിന്‍റെ അവസ്ഥയിലായി മഞ്ഞപ്പട. റോഡ്രിഗസിന് പകരമെത്തിയത് മലയാളി താരം അബ്ദുൾ ഹക്കുവായിരുന്നു. അഞ്ചു മലയാളികൾ ഒരേസമയം ആദ്യമായി കളത്തിൽ. 24-ാം മിനിറ്റിൽ റാഫേൽ മെസി ബൗളിയും ഒഡീഷയുടെ ജീസസ് സാന്‍റാനയും തമ്മിൽ കേരള ബോക്സിൽ കൂട്ടിയിടിച്ചത് സ്റ്റേഡിയത്തെ ഭയപ്പെടുത്തി. മെസിയെ ആംബുലൻസിലാണ് പുറത്തേക്ക് മാറ്റിയത്. പകരമെത്തിയത് ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി.

രണ്ടാംപകുതിയിൽ കൂറെക്കൂടി ആസൂത്രണത്തോടെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. കെ. പ്രശാന്ത് വിംഗുകളിലൂടെ ചില സുന്ദരൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ ഒഴിയാബാധയായി ഒപ്പമുണ്ടായിരുന്നു. മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ഒരു താരമില്ലാത്തതിന്‍റെ അഭാവം പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.


ഇടയ്ക്ക് റാഫിയെ പിൻവലിച്ച് ബെർത്തലോമിയോ ഒഗ്ബെച്ചെയെ ഇറക്കിയെങ്കിലും ഗ്രൗണ്ടിൽ അലയാനായിരുന്നു സ്ഥിരം ക്യാപ്റ്റന്‍റെ വിധി. ബ്ലാസ്റ്റേഴ്സ് വലകുലുക്കിയെന്ന് തോന്നിച്ച് 85-ാം മിനിറ്റിൽ രാഹുൽ ബോക്സിന് പുറത്തുനിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് ഒഡീഷ ഗോളി ഫ്രാൻസിസ്കോ സാഞ്ചസ് പറന്നു തട്ടിയകറ്റി. അവസാന നിമിഷങ്ങളിൽ ചില ആളിക്കത്തലുകൾ നടത്തിയെങ്കിലും കൊച്ചിയിൽ വീണ്ടും ഗോളില്ലാസമനില.

മലയാളി ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് ശരിക്കും മലയാളിപ്പടയാകുന്നതാണ് ഒഡീഷയ്ക്കെതിരായ മത്സരത്തിൽ കണ്ടത്. ആദ്യ ഇലവണിൽ നാലു മലയാളി താരങ്ങൾ ഇടംപിടിച്ചു. ടി.പി. രഹ്‌നേഷ് ഗോൾവലയ്ക്കു കീഴെ മഞ്ഞപ്പടയ്ക്കായി കൊച്ചിയിലെ അരങ്ങേറ്റം കുറിച്ചു. കെ.പി. രാഹുൽ, കെ. പ്രശാന്ത്, സഹൽ അബ്ദുൾ സമദ് എന്നിവരാണ് ആദ്യ ഇലവണിലെത്തിയ മലയാളികൾ. ക്യാപ്റ്റൻ ജൈറോ റോഡ്രിഗസിന് പരിക്കേറ്റപ്പോൾ അബ്ദുൾ ഹക്കുവിനെയും മെസി ബൗളിക്കു പകരം മുഹമ്മദ് റാഫിയെയും കോച്ച് വിശ്വാസത്തിലെടുത്തതോടെ ഭൂരിപക്ഷം മലയാളികളുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിന്‍റെ സിംഹഭാഗവും കളിച്ചത്. ഇതാദ്യമായാണ് ഇത്രയുമധികം മലയാളികൾ ബ്ലാസ്റ്റേഴ്സിനായി ഒരു മത്സരത്തിൽ പന്തുതട്ടിയത്.

ചോര പൊടിച്ച് മെസി

കൊച്ചി: തണുത്ത കളിയിൽ ചോരചിന്തിയത് ആരാധകരെയും താരങ്ങളെയും ഒരുപോലെ ഭയപ്പെടുത്തി. മത്സരത്തിന്‍റെ 24-ാം മിനിറ്റിൽ കേരള ബോക്സിലാണ് ചോര പൊടിഞ്ഞത്. ഒഡീഷയ്ക്ക് അനുകൂലമായ കോർണറിനായുള്ള കൂട്ടപ്പൊരിച്ചിലിനിടയിൽ റാഫേൽ മെസി ബൗളിയും സന്ദർശകരുടെ ജീസസ് സാന്‍റാനയും തമ്മിലാണ് കൂട്ടിയിടിച്ചത്.

മുഖത്ത് പരിക്കേറ്റ മെസിയെ പിന്നീട് ആംബുലൻസ് എത്തിച്ചാണ് ഗ്രൗണ്ടിൽ നിന്നും മാറ്റിയത്. ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ കാര്യമായി തിളങ്ങാതിരുന്ന മെസിയുടെ പിന്മാറ്റം മഞ്ഞപ്പടയെ കാര്യമായി ബാധിച്ചില്ല.


എം.ജി. ലിജോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.