ഐഎസ്എൽ ചാന്പ്യൻ പട്ടം എടികെ മോഹൻ ബഗാനു സ്വന്തം
ഐഎസ്എൽ ചാന്പ്യൻ പട്ടം എടികെ മോഹൻ ബഗാനു സ്വന്തം
Sunday, March 19, 2023 12:30 AM IST
മഡ്ഗാവ്: 2022-23 സീസൺ ഐഎസ്എൽ ഫുട്ബോൾ ചാന്പ്യൻപട്ടം എടികെ മോഹൻ ബഗാന്. ആവേശകരമായ ഫൈനലിൽ ബംഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നു കീഴടക്കിയാണ് എടികെ മോഹൻ ബഗാൻ ചാന്പ്യന്മാരായത്.

എടികെയും മോഹൻ ബഗാനും ലയിച്ച് എടികെ മോഹൻ ബഗാൻ ആയശേഷം ക്ലബ്ബിന്‍റെ ആദ്യ ഐഎസ്എൽ കിരീടമാണ്. നിശ്ചിത സമയത്ത് 2-2 സമനില ആയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടെങ്കിലും ടൈ അഴിഞ്ഞില്ല. അതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.

2-2: സമനില

മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ പരിക്കിന്‍റെ രൂപത്തിൽ ബംഗളൂരു എഫ്സിക്ക് തിരിച്ചടിയേറ്റു. ശിവശക്തി നാരായണൻ പരിക്കേറ്റ് നാലാം മിനിറ്റിൽ പുറത്ത്. പകരം, സുനിൽ ഛേത്രി കളത്തിൽ. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 14-ാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ ലീഗ് സ്വന്തമാക്കി. കോർണർ കിക്ക് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോക്സിനുള്ളിൽ റോയ് കൃഷ്ണയുടെ ഹാൻഡ്ബോളിലാണ് എടികെയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ദിമിത്രി പെട്രാറ്റോസ് പന്ത് വലയുടെ ഇടതു കോണിൽ ഭദ്രമായി നിക്ഷേപിച്ചു.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സുഭാശിഷ് ബോസിന്‍റെ ബോക്സിനുള്ളിലെ ഫൗളിലൂടെ എടികെയും പെനാൽറ്റി വഴങ്ങി. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല, 1-1. 78-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ബംഗളൂരു ലീഡ് സ്വന്തമാക്കി. കോർണറിനുശേഷം ലഭിച്ച പന്തിൽനിന്ന് ഹെഡറിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ ഗോൾ. 84-ാം മിനിറ്റിൽ മത്സരത്തിലെ മൂന്നാം പെനാൽറ്റി ഗോൾ. ബംഗളൂരുവിന്‍റെ പാബ്ലൊ പെരെസ് ബോക്സിനുള്ളിൽ നടത്തിയ ഫൗളിൽ എടികെ മോഹൻ ബഗാന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത പെട്രാറ്റോസ് പന്ത് വലയുടെ ഇടത് മേൽത്തട്ടിൽ നിക്ഷേപിച്ചു. അതോടെ മത്സരം അധികസമയത്തേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു.


04: ആകെ കിരീടം നാല്

2023 കലണ്ടർ വർഷത്തിൽ കളിച്ച 11 മത്സരങ്ങളിൽ 10 ജയം നേടിയാണ് ബംഗളൂരു എഫ്സി ഫൈനലിൽ എത്തിയിരിക്കുന്നത്. 2018-19 സീസൺ ചാന്പ്യന്മാരാണ് ബംഗളൂരു. എടികെ (2014, 2016, 2019-20) മുന്പ് മൂന്ന് തവണ ഐഎസ്എൽ ചാന്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഇതോടെ ക്ലബ്ബിന്‍റെ ഷെൽഫിൽ ആകെ ഐഎസ്എൽ കിരീട എണ്ണം നാലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.