![](/newsimages/kl_rahul_2023mar20.jpg)
ഹോം ഏകദിനത്തിൽ ഇന്ത്യയുടെ 10 വിക്കറ്റും പേസർമാർ സ്വന്തമാക്കുന്നത് ഇത് രണ്ടാം തവണയാണ്. 2009ൽ ഓസ്ട്രേലിയയായിരുന്നു ഇതിനുമുന്‍പ് ഇക്കാര്യം ചെയ്തത്. മിച്ചൽ സ്റ്റാർക്കിനൊപ്പം സീൻ ആബട്ട് മൂന്നും നഥാൻ എല്ലിസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
09: സ്റ്റാർക്ക് മൂന്നാമൻ ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ ഒന്‍പതാം അഞ്ച് വിക്കറ്റ് പ്രകടനമാണ്. 109 ഇന്നിംഗ്സിൽനിന്നാണിത്. ഓസ്ട്രേലിയയുടെ ബ്രെറ്റ് ലി മാത്രമാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
പാക്കിസ്ഥാന്റെ വഖാർ യൂനിസ് (13), ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ (10) എന്നിവരാണ് ഏകദിന അഞ്ചു വിക്കറ്റ് നേട്ടത്തിൽ ഇനി സ്റ്റാർക്കിനു മുന്നിലുള്ളത്.
234: വന്പൻ ജയം ഇന്ത്യക്കെതിരേ ഓസ്ട്രേലിയ ജയം നേടിയപ്പോൾ ബാക്കിയുണ്ടായിരുന്നത് 234 പന്തുകൾ. ഇന്ത്യക്കെതിരേ ഏതൊരു ടീമിന്റെയും ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ജയമാണിത്. 2019ൽ ന്യൂസിലൻഡ് 212 പന്ത് ബാക്കിനിൽക്കേ ഇന്ത്യയെ തോൽപ്പിച്ചിരുന്നു.
26 ഓവർ മാത്രമാണ് ഇന്ത്യൻ ഇന്നിംഗ്സ് നീണ്ടത്. ഹോം മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ഇന്നിംഗ്സ് ആണ്. 117 റണ്‍സ് എന്നത് ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറും ഹോം മത്സരത്തിൽ ഇന്ത്യയുടെ ചെറിയ നാലാമത്തെ സ്കോറുമാണ്.
183.33: കടന്നാക്രമണം രണ്ടാം ഏകദിനത്തിൽ ആകെ എറിഞ്ഞത് 222 പന്ത് മാത്രം. പന്ത് എണ്ണത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റവും ചെറിയ മത്സരമാണിത്. ഇന്ത്യക്കെതിരേ 66 പന്തിൽ ഓസ്ട്രേലിയ ജയം സ്വന്തമാക്കി. 183.33 ആയിരുന്നു ഓസീസിന്റെ സ്ട്രൈക്ക് റേറ്റ്. ഇന്ത്യയിൽ ഏതൊരു ടീമിന്റെയും ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്ട്രൈക്ക് റേറ്റാണിത്.
സ്കോർ കാർഡ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: രോഹിത് സി സ്മിത്ത് ബി സ്റ്റാർക്ക് 13, ശുഭ്മാൻ ഗിൽ സി ലബൂഷെയ്ൻ ബി സ്റ്റാർക്ക് 0, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി എല്ലിസ് 31, സൂര്യകുമാർ യാദവ് എൽബിഡബ്ല്യു ബി സ്റ്റാർക്ക് 0, രാഹുൽ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 9, ഹാർദിക് സി സ്മിത്ത് ബി അബൗട്ട് 1, ജഡേജ സി കാരെ ബി എല്ലിസ് 16, അക്സർ പട്ടേൽ നോട്ടൗട്ട് 29, കുൽദീപ് സി ഹെഡ് ബി അബൗട്ട് 4, ഷമി സി കാരെ ബി അബൗട്ട് 0, സിറാജ് ബി സ്റ്റാർക്ക് 0, എക്സ്ട്രാസ് 14, ആകെ 26 ഓവറിൽ 117.
വിക്കറ്റ് വീഴ്ച: 3/1, 32/2, 32/3, 48/4, 49/5, 71/6, 91/7, 103/8, 103/9, 117/10.
ബൗളിംഗ്: സ്റ്റാർക്ക് 8-1-53-5, കാമറൂണ്‍ ഗ്രീൻ 5-0-20-0, സീൻ അബൗട്ട് 6-0-23-3, നഥാൻ എല്ലിസ് 5-0-13-2, ആദം സാംപ 2-0-6-0.
ഓസ്ട്രേലിയ ഇന്നിംഗ്: ട്രാവിസ് ഹെഡ് നോട്ടൗട്ട് 51, മിച്ചൽ മാർഷ് നോട്ടൗട്ട് 66, എക്സ്ട്രാസ് 4, ആകെ 11 ഓവറിൽ 121/0.
ബൗളിംഗ്: മുഹമ്മദ് ഷമി 3-0-29-0, മുഹമ്മദ് സിറാജ് 3-0-37-0, അക്സർ പട്ടേൽ 3-0-25-0, ഹാർദിക് 1-0-18-0, കുൽദീപ് 1-0-12-0.