ജൂതസെമിത്തേരി പുരാവസ്തു വകുപ്പ് സംരക്ഷിക്കും
ജൂതസെമിത്തേരി പുരാവസ്തു വകുപ്പ് സംരക്ഷിക്കും
Friday, November 9, 2018 12:35 AM IST
കൊച്ചി: "സ്മാർട്ട് സിറ്റിയുടെ’ വളർച്ചയിൽ താഴ്ന്നുപോയ ജൂത സെമിത്തേരിയെ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാനൊരുങ്ങുന്നു. എറണാകുളം സെന്‍റ് തെരേസാസ് കോളജിനു സമീപമുള്ള രണ്ടര ഏക്കറിലാണ് വർഷങ്ങൾ പഴക്കമുള്ള ജൂത സെമിത്തേരി സ്ഥിതിചെയ്യുന്നത്. നവീകരണത്തിന്‍റെ ഭാഗമായി ഇവിടെ അടക്കം ചെയ്തിട്ടുള്ള ആളുകളുടെ ശവക്കല്ലറകൾ പുരാവസ്തു വകുപ്പിന്‍റെ മേൽനോട്ടത്തിൽ കണ്ടെത്തിവരികയാണ്. രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലിൽ അന്പതോളം കല്ലറകൾ കണ്ടെത്തിയതായി ഫീൽഡ് അസിസ്റ്റന്‍റ് അബ്ദുൾ ഹക്കീം പറഞ്ഞു.

ഇവിടുത്തെ മുഴുവൻ കല്ലറകളും കണ്ടെത്തി സംരക്ഷിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കണ്ടെത്തുന്ന കല്ലറകൾ നശിച്ചുപോകാതിരിക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തും. ടൈൽ വിരിച്ച പാതകൾ നിർമിച്ച് കാവൽക്കാരനെയും നിയോഗിക്കും. എന്നാൽ ഇവിടെ വിനോദസഞ്ചാരം അനുവദിക്കില്ല.

കല്ലുകൾകൊണ്ട് പൊക്കികെട്ടിയ ശവക്കല്ലറകളിൽ ഹീബ്രുവിൽ മരിച്ചവരുടെ പേരുകളും വിവരങ്ങളും ദൈവവചനങ്ങളുമുണ്ട്. ഇതെല്ലാം അതേപടി സംരക്ഷിക്കും. യഹൂദരുടെ ആചാരപ്രകാരം തലഭാഗം കിഴക്കോട്ടും കാൽഭാഗം പടിഞ്ഞാറോട്ടുമാണ് അടക്കം ചെയ്യുന്നത്. ഇസ്രായേലിലേക്ക് കുടിയേറിപ്പോയവരിൽ ചിലർ കല്ലറകൾ പൊളിച്ച് പ്രിയപ്പെട്ടവരുടെ അവശേഷിപ്പുകളും കൊണ്ടുപോയിട്ടുണ്ട്. ഒരാളെ അടക്കിയ ഭാഗത്ത് മറ്റൊരാളെ അടക്കാൻ പാടില്ലന്നാണ് യഹൂദ വിശ്വാസം. അതിനാൽ കല്ലറ പൊളിച്ച സ്ഥലങ്ങളിൽ ഇവർ ചെറിയ സ്മാരകങ്ങൾ നിർമിച്ചുവയ്ക്കും. ഇത്തരത്തിലുള്ള സ്മാരകങ്ങളും ഇവിടെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.


പുരാവസ്തു ഗവേഷണ കേന്ദ്രം ഏറ്റെടുത്ത് പൂർണമായും സംരക്ഷിക്കാനൊരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ ജൂത സെമിത്തേരിയാണ് എറണാകുളം കോണ്‍വെന്‍റ് ജംഗ്ഷനിലേത്. സെമിത്തേരിയിൽ കുറഞ്ഞത് ആയിരത്തിലധികം കല്ലറകളുണ്ടെന്നാണ് കരുതുന്നതെന്ന് അസോസിയേഷൻ ഓഫ് കേരള ജൂഡ്സ് പ്രസിഡന്‍റ് സാം പറഞ്ഞു. കേരളത്തിലേക്കെത്തിയ ജൂതരുടെ പ്രധാന കേന്ദ്രം കൊച്ചിയായതിനാൽ ഇവരുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളുടെയെല്ലാം കല്ലറകൾ ഇവിടെയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകൾക്ക് മുന്പ് കൊച്ചിയിലെത്തിയ യഹൂദരെ അടക്കം ചെയ്തിരുന്നത് തെക്കുംഭാഗം എന്നറിയപ്പെടുന്ന ഇവിടുത്ത സെമിത്തേരിയിലായിരുന്നു. ഇത് 1948 വരെ തുടർന്നുപോന്നു എന്നാണ് പറയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഇവിടെ സ്ഥലം തികയാതെ വന്നതോടെ കതൃക്കടവിൽ പുതിയ സെമിത്തേരിക്ക് സ്ഥലം കണ്ടെത്തി ശവസംസ്കാരം അങ്ങോട്ട് മാറ്റുകയാണുണ്ടായത്. കൊച്ചിയിലുള്ള യഹൂദർ ഇസ്രായേലിലേക്ക് കുടിയേറുകകൂടി ചെയ്തോടെ ഈ സ്ഥലം അനാഥമാവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.