പൊൻമുടി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പൊൻമുടി ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Friday, April 19, 2019 12:06 AM IST
രാജാക്കാട്: പൊൻമുടി ഡാമിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങവേ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നസിറ്റി വെട്ടുകല്ലമ്മാക്കൽ സുകുമാരൻ - തങ്കമണി ദന്പതികളുടെ മകൻ സുബീഷ് (18) ന്‍റെ മൃതദേഹമാണ് ഫയർ ഫോഴ്സിന്‍റെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ സുഹൃത്തുക്കളായ വിവേക്, അഭിജിത്ത് എന്നിവർക്കൊപ്പം ജലാശയത്തിലെ പള്ളിക്കുന്ന് ഭാഗത്തെ ഓളിയിൽ കുളിക്കുന്നതിനായി എത്തിയതായിരുന്നു. നീന്തൽ വശമില്ലാത്തതിനാൽ സുബീഷും വിവേകും അരയ്ക്കൊപ്പം വെള്ളമുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ കാൽവഴുതി ആഴമുള്ള ഭാഗത്ത് താഴ്ന്നു.കരയിൽ ഇരിക്കുകയായിരുന്ന അഭിജിത്ത് ഇതുകണ്ട് വെള്ളത്തിലേയ്ക്ക് ചാടി രണ്ടുപേരെയും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സുബീഷ് പിടിവിട്ട് മുങ്ങിത്താണു. വിവേകിനെ രക്ഷപെടുത്തി കരയിൽ എത്തിച്ചപ്പോഴേക്കും സുബീഷിനെ കാണാതായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഉടൻതന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഇന്നലെ രാവിലെ പത്തോടെ കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്കൂബാ സംഘങ്ങൾ എത്തി തെരച്ചിൽ പുനരാരംഭിച്ചു. കുട്ടികൾ അപകടത്തിൽപെട്ടതിന് പത്തടി അകലത്തിൽനിന്നും ഉച്ചകഴിഞ്ഞ് പന്ത്രണ്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.