ശ്രീറാം അപകടസമയത്തു മദ്യപിച്ചിരുന്നെന്നു നാടാകെ അംഗീകരിച്ചെന്നു മുഖ്യമന്ത്രി
ശ്രീറാം അപകടസമയത്തു മദ്യപിച്ചിരുന്നെന്നു നാടാകെ അംഗീകരിച്ചെന്നു മുഖ്യമന്ത്രി
Thursday, August 8, 2019 12:51 AM IST
തിരുവനന്തപുരം: സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ എത്ര നിഷേധിച്ചാലും അപകടസമയം വാഹനമോടിച്ചപ്പോൾ, അദ്ദേഹം മദ്യപിച്ചിരുന്നുവെന്നു നാടാകെ അംഗീകരിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യപിച്ചിട്ടില്ലെന്നു പറയുന്നത് ശ്രീറാം മാത്രമാണ്. അന്വേഷണം പൂർത്തിയാകുന്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ബോധ്യമാകുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുഖ്യമന്ത്രി മറുപടി നൽകി.

രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലാതാക്കാൻ മറ്റെന്തെങ്കിലും മരുന്ന് ശ്രീറാം ഉപയോഗിച്ചിട്ടുണ്ടോയെന്നതും അന്വേഷിക്കും.

ശ്രീറാം നല്ല രീതിയിൽ മദ്യപിച്ചിരുന്നതിന്‍റെ ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നുവെന്ന് അവിടെയുണ്ടായവർക്കെല്ലാം ബോധ്യമുണ്ടായിട്ടുണ്ട്. മദ്യം മണക്കുന്നതായി പറഞ്ഞവരുണ്ട്. ഇനി മദ്യം കഴിച്ചില്ലെങ്കിൽ പോലും അമിതവേഗത്തിൽ വാഹനമോടിക്കരുതെന്ന് ശ്രീറാമിന് അറിയുന്നതല്ലേ. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ തലത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. തെറ്റിന്‍റെ വശം കൃത്യമായി ബോധ്യമുള്ളയാളാണ്. അത് അറിയാത്തവർ ചെയ്യുന്നതു പോലെയല്ല. കാര്യങ്ങൾ അറിയാവുന്നവർ അറിഞ്ഞിട്ടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്പോൾ സംഭവത്തിന്‍റെ ഗൗരവ സ്വഭാവം വർധിക്കും.

അമിതമായ ലഹരിക്കടിപ്പെട്ട് വാഹനമോടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണു പ്രാഥമിക നിഗമനം. അമിതവേഗമാണെന്നു മനസിലാക്കാനായി. നാവായിക്കുളം സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. ആദ്യം ഐപിസി 304 എ വകുപ്പനുസരിച്ചാണ് കേസെടുത്തതെങ്കിലും പിന്നീട് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയതിനാലും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനാലും ഐപിസി 304,184, 185,188 വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണ്.

കൃത്യസമയത്ത് വൈദ്യപരിശോധന നടത്തുന്നതിലും ആശുപത്രിയിലെത്തിച്ചു രക്തപരിശോധന നടത്തുന്നതിലും ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുമുണ്ടായ വീഴ്ചകൾ പ്രത്യേകം പരിശോധിക്കും. ഇതിനു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രാഥമികവിവരമനുസരിച്ച് വീഴ്ച വരുത്തിയ മ്യൂസിയം എസ്ഐയെയും സസ്പെൻഡ് ചെയ്തു.


ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ നൽകിയ നിവേദനം അനുഭാവപൂർവമാണ് പരിഗണിക്കുന്നത്. കേസന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. അങ്ങനെയൊരു ശ്രമം ആരെങ്കിലും നടത്തിയാൽ ശക്തമായ നടപടിയുണ്ടാകും. ഇത്തരം വൈകല്യങ്ങൾ എങ്ങനെയുണ്ടായി, ആരുടെയെങ്കിലും ഇടപെടലുണ്ടായോ എന്നെല്ലാം അന്വേഷിക്കും.

സംഭവത്തിന്‍റെ പേരിൽ ഐഎഎസുകാരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതു ശരിയല്ല. കുറ്റകൃത്യത്തിന് കൂട്ടുനിന്നവരുടെ വിവരവും അന്വേഷിക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പോലീസിന്‍റെ മാത്രം വീഴ്ചയില്ല. സിസിടിവി കാമറകൾ സ്ഥാപിക്കാൻ നേരത്തേ തീരുമാനിച്ചിട്ടും കാലതാമസമുണ്ടായി. ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും തിരുത്തലുകളും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തകർക്ക് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: പ്രകൃതിദുരന്തം അടക്കം അപകടകരമായ സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടിവരുന്ന മാധ്യമപ്രവർത്തകർക്ക് ആശ്വാസമാകുന്ന പ്രത്യേക ഇൻഷ്വറൻസ് പദ്ധതി മാധ്യമപ്രവർത്തകരുടെ സംഘടനയുമായി ചർച്ച ചെയ്ത് തയാറാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

മാധ്യമപ്രവർത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് ആവശ്യമായ പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടി സ്വീകരിക്കും. അപകടത്തിൽ മരിച്ച കെ.എം. ബഷീറിന്‍റെ കുടുംബത്തെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്നത് സർക്കാരിന്‍റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.