മുത്തപ്പൻകുന്നിന്‍റെ മറുഭാഗത്തു വിള്ളൽ
മുത്തപ്പൻകുന്നിന്‍റെ മറുഭാഗത്തു വിള്ളൽ
Monday, August 19, 2019 12:54 AM IST
എടക്കര: കവളപ്പാറ മുത്തപ്പൻകുന്നിന്‍റെ മറുഭാഗത്തു വിള്ളൽ കണ്ടെത്തി. മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായതിന്‍റെ ഇടതുഭാഗത്തായാണ് അറുന്നുറ് മീറ്ററിലേറെ നീളമുള്ള വിള്ളൽ കണ്ടെത്തിയത്.

ഉരുൾപൊട്ടലുണ്ടായതിനെത്തുടർന്ന് ഈ ഭാഗങ്ങളിലേക്ക് ആളുകൾ പോയിരുന്നില്ല. കഴിഞ്ഞ ദിവസമാണു വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസിയായ ജിതിൻ എന്ന യുവാവ് ഉടൻതന്നെ വിവരം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ജിയോളജി വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു. വിള്ളലിന് പലേടങ്ങളിലും ഒന്നര മീറ്ററിലേറെ ആഴമുണ്ട്.

സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളാണ് ഈ ഭാഗത്തുള്ളത്. ഇതിനു താഴെയായി പത്തിലേറെ വീടുകളുണ്ട്. മുത്തപ്പൻകുന്നിന്‍റെ മറുഭാഗമായ തുടിമുട്ടി ഭാഗത്തു കഴിഞ്ഞ ദിവസം വലിയ വിള്ളൽ കണ്ടെത്തിയിരുന്നു. ഈ വിള്ളലിൽനിന്നു വെള്ളം ഒഴുകുന്നുമുണ്ട്. ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻകുന്നിന്‍റെ രണ്ടു ഭാഗങ്ങളിൽ ഭീതിജനകമാംവിധത്തിലുള്ള രണ്ടു വിള്ളലുകളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ശക്തമായ മഴയുണ്ടായാൽ കുന്ന് പൂർണമായും തകരുമെന്ന ആശങ്കയിലാണു നാട്ടുകാർ.


ഇതിന് എതിർവശത്തുള്ള കവളപ്പാറ കുന്നിലെ പാറയുടെ അടിഭാഗത്തുനിന്നും മണ്ണും വെള്ളവും ഒലിച്ചിറങ്ങി ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്. കവളപ്പാറ കുന്നിലെ ഈ കൂറ്റൻ പാറയും പ്രദേശവാസികൾക്കു വൻ ഭീഷണിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.