സിപിഐക്കു തത്കാലം മുഖം രക്ഷിക്കാം; എസ്ഐയുടെ സസ്പെൻഷൻ ചർച്ചയിലെ ഉറപ്പിനെത്തുടർന്ന്
സിപിഐക്കു തത്കാലം മുഖം രക്ഷിക്കാം; എസ്ഐയുടെ സസ്പെൻഷൻ ചർച്ചയിലെ ഉറപ്പിനെത്തുടർന്ന്
Monday, August 19, 2019 12:54 AM IST
തിരുവനന്തപുരം: എൽദോ ഏബ്രഹാം എംഎൽഎ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾക്കു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ കൊച്ചി സെൻട്രൽ എസ്ഐയെ സസ്പെൻഡ് ചെയ്ത നടപടിയിൽ സിപിഐക്കു തത്കാലം മുഖം രക്ഷിക്കാം.

എന്നാൽ, എറണാകുളം ലാത്തിച്ചാർജിൽ സിഐ അടക്കമുള്ളവർക്കെതിരേ അച്ചടക്ക നടപടി വരാത്തതു മന്ത്രിസഭയിലെ രണ്ടാം കക്ഷിയായ സിപിഐക്കു ക്ഷീണമാണെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.

എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാമെന്നു സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു.

ജില്ലാ കളക്ടറുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും റിപ്പോർട്ടുകൾ എതിരായിട്ടും എംഎൽഎയെ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന കളക്ടറുടെ റിപ്പോർട്ടിലെ ഭാഗം ഉൾപ്പെടുത്തി എസ്ഐക്കെതിരേ അച്ചടക്ക നടപടിയെടുത്തത് ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

എറണാകുളം റേഞ്ച് ഡിഐജി ഓഫീസിലേക്കു മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടാണ് എൽദോ ഏബ്രഹാം എംഎൽഎയും സിപിഐ ജില്ലാ സെക്രട്ടറിയും അടക്കമുള്ളവർക്കു പോലീസ് മർദനമേറ്റത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി വൈകിയതുമായി ബന്ധപ്പെട്ടു സിപിഐ അണികൾക്കിടയിൽ അമർഷം പുകഞ്ഞിരുന്നു. ഇതിനിടയിലാണ് പോലീസിനെ ന്യായീകരിച്ചു കൊണ്ടു ഡിജിപിയുടെ റിപ്പോർട്ട് ശനിയാഴ്ച എത്തിയത്. ഇതോടെ സിപിഐ നേതാക്കളും പ്രതിരോധത്തിലായിരുന്നു.


ഡിജിപിയുടെ റിപ്പോർട്ട് എതിരായാലും സർക്കാരിന് നടപടിയെടുക്കുന്നതിൽ തടസമില്ലെന്ന മുൻകാല അനുഭവങ്ങളാണ് സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നത്.

എംഎൽഎയെ മർദിച്ചത് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി ഉഭയകകക്ഷി ചർച്ചയിൽ ഉറപ്പു നൽകിയിരുന്നു. എറണാകുളം മണ്ഡലത്തിൽ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കെ, മുന്നണിബന്ധം ഉലയാതിരിക്കാൻ പോലീസിനെതിരേ നടപടി അനിവാര്യവുമായിരുന്നു. ഈ സാഹചര്യം കൂടി മുന്നിൽ ക്കണ്ടാണ് ഉഭയകക്ഷി ചർച്ചയിൽ നടപടി മുഖ്യമന്ത്രി ഉറപ്പ് നൽകിയതെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.