സംസ്ഥാനത്തു വീണ്ടും പാറ ഖനനത്തിന് അനുമതി
സംസ്ഥാനത്തു വീണ്ടും പാറ ഖനനത്തിന് അനുമതി
Thursday, August 22, 2019 1:09 AM IST
തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടർന്നു സംസ്ഥാനത്തു നിർത്തിവച്ചിരുന്ന പാറ ഖനനത്തിനു വീണ്ടും അനുമതി നൽകി സർക്കാർ. പ്രളയ ദുരന്തത്തിന്‍റെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണു വീണ്ടും ഖനനം നടത്താൻ അനുമതി നൽകി ഉത്തരവിറക്കിയത്.

കനത്ത മഴയും മണ്ണിലെ ഈർപ്പവും കുറഞ്ഞ സാഹചര്യത്തിലാണു പാറ, മണ്ണ് ഖനന നിരോധനം പിൻവലിക്കുന്നതെന്നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ കെ. ബിജുവിന്‍റെ ഉത്തരവിൽ പറയുന്നത്. ഇതു സംബന്ധിച്ചു ജില്ലാ കളക്ടർമാർക്കും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

കാലവർഷത്തെ തുടർന്ന് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് വീടുൾപ്പെടെയുള്ള കെട്ടിടനിർമാണത്തിന് മണ്ണുമാറ്റുന്നതടക്കമുള്ള എല്ലാ ഖനനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്.


മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് എന്നിവയൊക്കെ കൊണ്ടുപോകുന്നതിനുള്ള പാസ് നൽകുന്നതും നിർത്തിയിരുന്നു. ഈ നിയന്ത്രണവും ഒഴിവാകും.

അനധികൃത ഖനനത്തെ സഹായിക്കാനല്ല ഉത്തരവെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.
750 ക്വാറികൾക്കാണ് സംസ്ഥാനത്ത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

എന്നാൽ, ഇതിന്‍റെ മൂന്നിരട്ടിയിലേറെ ക്വാറികളാണു പ്രവർത്തിക്കുന്നതെന്നാണു പറയപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.