റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നു നൽകി യുവാവിനെ കൊള്ളയടിച്ചു
റെയിൽവേ സ്റ്റേഷനിൽ  മയക്കുമരുന്നു നൽകി  യുവാവിനെ കൊള്ളയടിച്ചു
Friday, August 23, 2019 1:22 AM IST
മുളങ്കുന്നത്തുകാവ്(തൃശൂർ): റെയിൽവേ സ്റ്റേഷനിൽ യുവാവിനു മയക്കുമരുന്നു നൽകി മയക്കി മൊബൈൽ ഫോണും പണവും ആഭരണങ്ങളും കവർന്നു. ആലപ്പുഴ സ്വദേശി ജിതിൻലാലാണ് തട്ടിപ്പിനിരയായത്. മംഗലാപുരത്തുനിന്ന് ആലപ്പുഴയിലേക്കു വരുന്നതിനിടെ ഷൊർണൂരിലാണ് സംഭവം.

ആലപ്പുഴയിലേക്കു നേരിട്ടുള്ള ട്രെയിൻ പോയതിനെത്തുടർന്ന് അടുത്ത ട്രെയിൻ കാത്തിരിക്കുന്പോൾ മാന്യമായി വസ്ത്രം ധരിച്ച രണ്ടുപേർ അടുത്തു കൂടുകയായിരുന്നു. ഇവർ നൽകിയ ചായ കുടിച്ചയുടൻ ബോധം നഷ്ടപ്പെട്ടുവെന്നു യുവാവ് പറഞ്ഞു.

ഒരു പവൻ വരുന്ന മാലയടക്കമുള്ള ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന സംഘം സ്ഥലംവിട്ടു.ബിടെക് ബിരുദധാരിയായ ജിതിൻലാൽ ജോലിയുടെ ഭാഗമായാണു മംഗലാപുരത്തേക്കു പോയത്.


കൈയിൽ ലാപ്ടോപ് ഉണ്ടായിരുന്നെങ്കിലും അതു മോഷ്ടാക്കൾ കൊണ്ടുപോയില്ല.
പോക്കറ്റിലുണ്ടായിരുന്ന പഴ്സിലെ പണം മുഴുവൻ എടുത്തു പഴ്സ് തിരികെവച്ചിട്ടുണ്ട്. അബോധാവസ്ഥയിൽ കണ്ടെത്തിയ ജിതിൻലാലിനെ മറ്റു യാത്രക്കാർ ചേർന്നു ഷൊർണൂർ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇദ്ദേഹ ത്തിന്‍റെ ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഷൊർണൂർ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.