കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറലിനെയോ അറ്റോർണി ജനറലിനെയോ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവദേക്കർക്ക് ഹൈബി ഈഡൻ എംപി കകത്തു നല്കി.

തീരനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ ഇവിടങ്ങളിൽ താമസിക്കുന്ന 450 കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്.

ഒരു മനുഷ്യായുസിന്‍റെ സന്പാദ്യം ചെലവഴിച്ചാണ് പലരും ഇവിടെ ഫ്ളാറ്റുകൾ വാങ്ങിയിട്ടുള്ളത്. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന വായ്പാ തിരിച്ചടവുകളുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ട്. പത്ത് വർഷത്തോളം നഗരസഭയ്ക്ക് കെട്ടിടനികുതി അടച്ചവരാണിവർ. കേസ് പരിഗണനയിലിരിക്കുന്ന ഘട്ടത്തിൽ ഇവരുടെ വാദഗതികൾ കോടതിയെ ധരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ല.

ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാണം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷനും ഇവരുടെ ഭാഗം കേട്ടിരുന്നില്ലെന്നും കത്തിൽ പറയുന്നു.