വിജിലൻസിന്‍റെ ഓണക്കാല പരിശോധന; എക്സൈസ്, മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ ക്രമക്കേട് കണ്ടെത്തി
വിജിലൻസിന്‍റെ ഓണക്കാല പരിശോധന; എക്സൈസ്, മോട്ടോർ വാഹന  ചെക്ക് പോസ്റ്റുകളിൽ ക്രമക്കേട് കണ്ടെത്തി
Tuesday, September 10, 2019 11:55 PM IST
തിരുവനന്തപുരം: അതിർത്തി ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. എക്സൈസ്, മോട്ടോർ വാഹന ചെക്ക്പോസ്റ്റുകളിൽ ഓണക്കാലത്തു കൈക്കൂലി വാങ്ങുന്നുവെന്ന പരാതികളെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ പലയിടത്തു നിന്നും കണക്കിൽപെടാത്ത പണം പിടികൂടി.

കൊല്ലം ആര്യങ്കാവ് മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ സർക്കാർ ഉദ്യോഗസ്ഥർക്കു പകരം ഏജന്‍റ് ഓഫീസിലിരുന്ന് രേഖകളിൽ സീൽ ചെയ്തതായി കണ്ടെത്തി. ലോറി ക്ലീനർമാർ ആർസി ബുക്കിനുളളിൽ വച്ചാണ് പണം നൽകിയിരുന്നത്. ഇയാളിൽ നിന്ന് 5,450 രൂപയും വിജിലൻസ് പിടികൂടി. ഇവിടത്തെ വേ ബ്രിഡ്ജ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തി വിടുന്നതാണ് പതിവ്. ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിൽ ലോറി ക്ലീനർമാർ ആർസി ബുക്കിനകത്ത് 200 രൂപ മുതൽ 500 രൂപ വരെ വച്ച് ഉദ്യോഗസ്ഥർക്ക് നൽകുന്നതായും വിജിലൻസ് കണ്ടെത്തി.

പാലക്കാട് വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാഷ് കൗണ്ടറിലെ തുക ബിൽ പ്രകാരമുള്ള തുകയെക്കാൾ 20,000 രൂപ കുറവാണെന്ന് കണ്ടെത്തി.

ഈ തുക കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയിൽ നിന്ന് 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽ പെടാത്ത 2500 രൂപയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർ കളക്ഷൻ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോൾ കാഷ് കൗണ്ടറിൽ നിന്നു മാറ്റുന്നതിനാലാണ് ഇപ്രകാരം കുറവ് വരുന്നതെന്നും ഡ്യൂട്ടി കഴിയുന്ന സമയത്ത് തുക ഒത്തുനോക്കി ബിൽ പ്രകാരമുള്ള തുക സർക്കാരിലേക്ക് അടയ്ക്കുകയും ബാക്കി വരുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥർ വീതിച്ചെടുക്കുന്നതായും വിജിലൻസ് കണ്ടെത്തി.


വയനാട് തോൽപ്പെട്ടി മോട്ടോർ വാഹന ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 10,070 രൂപ വിജിലൻസ് പിടികൂടി. ഈ ഓഫീസിലെ ചില ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് പ്രവേശിക്കുന്പോൾ തന്നെ കൈക്കൂലിയായി കിട്ടാൻ സാധ്യതയുള്ള തുക മുൻകൂട്ടി കണ്ട്, ഡ്യൂട്ടിക്ക് പ്രവേശിക്കുന്പോൾ കൈവശമുള്ള തുക എഴുതേണ്ട കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ കൂട്ടി എഴുതുന്നതായും കണ്ടെത്തി.

പാലക്കാട് ഗോവിന്ദാപുരം എക്സൈസ് ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ വിശ്രമമുറിയിലെ ഓല ഷെഡിൽ തിരുകിയ നിലയിൽ 950 രൂപ കണ്ടെത്തി. തിരുവനന്തപുരം അമരവിള മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ പരസ്പരം ധാരണയിലെത്തിയശേഷം തുടർച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥർ ഇവിടെ പരിശോധനകൾ നടത്താറില്ലെന്നും കണ്ടെ ത്തി.

പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളെപ്പറ്റിയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേയും വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിനു കൈമാറും.

ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നു വിജിലൻസ് ഡയറക്ടർ അനിൽകാന്ത് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചവരെ നീണ്ടു. ഐജി എച്ച്.വെങ്കിടേഷ്, വിജിലൻസ് ഇന്‍റലിജൻസ് വിഭാഗം എസ്പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ഇ.എസ്. ബിജുമോൻ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.