നവോഥാന സമിതിയിൽനിന്നുള്ള പിന്മാറ്റം: ഹിന്ദു പാർലമെന്‍റിൽ തർക്കം
Sunday, September 15, 2019 12:05 AM IST
ആലപ്പുഴ: നവോഥാന സമിതിയിൽ നിന്നുള്ള ചിലരുടെ പിന്മാറ്റത്തിൽ ഹിന്ദു പാർലമെന്‍റിൽ തർക്കം. 54 സമുദായ സംഘടനകൾ പിന്മാറിയെന്ന ഹിന്ദു പാർലമെന്‍റ് ജനറൽ സെക്രട്ടറി സി.പി. സുഗതന്‍റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ചെയർമാൻ പി.ആർ. ദേവദാസ്.

സുഗതന്‍റെ അഭിപ്രായം ഹിന്ദു പാർലമെന്‍റിന്‍റെ അഭിപ്രായമല്ല. ഹിന്ദു പാർലമെന്‍റ് നവോത്ഥാന സമിതിയുമായി സഹകരിച്ചു മുന്നോട്ടു പോകും. സുഗതന്‍റെ നിലപാടുകൾ വർഗീയത വളർത്തുന്നതാണ്. ഒരു സംഘടന പോലും സമിതിയിൽനിന്നു പിന്മാറിയിട്ടില്ല.

ശബരിമലയിൽ യുവതികളെ കയറ്റുന്നത് നവോഥാന സമിതിയുടെ അജണ്ടയല്ല. നവോഥാന മൂല്യങ്ങളുടെ പേരിൽ ലിംഗസമത്വ സിദ്ധാന്തം അവതരിപ്പിക്കേണ്ടത് ക്ഷേത്രങ്ങളിലല്ലെന്നും അത് കുടുംബങ്ങളിലാണെന്നും ദേവദാസ് പറഞ്ഞു. ക്ഷേത്രാചാരങ്ങൾ മനുഷ്യവിരുദ്ധമല്ലാത്തിടത്തോളം കാലം തുടരുക തന്നെവേണം. ശബരിമലയിൽ യുവതി പ്രവേശനത്തിനുള്ള നിയന്ത്രണം പ്രതിഷ്ഠയുടെ പ്രത്യേകത കൊണ്ടാണ്. അതിന് ലിംഗസമത്വവുമായി ബന്ധമില്ല. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയോടും പറഞ്ഞിരുന്നതാണ്.


കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത പരാജയം ഉണ്ടായത് ശബരിമല വിഷയത്തിൽ എടുത്ത നിലപാടിന്‍റെ പരിണത ഫലമാണ്. ഇതേ നിലപാട് നവോത്ഥാന സമിതിയിലെ മിക്ക അംഗങ്ങൾക്കും ഉണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിരുന്നു.

സിപിഎം പിന്നീട് നിലപാട് മയപ്പെടുത്തിയത് ഈ സമ്മർദങ്ങൾ കാരണമാണെന്നും നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനറും അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്‍റും കൂടിയായ പി.ആർ. ദേവദാസ് ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

വനിതാമതിലിനുശേഷം യുവതികൾ ശബരിമല ദർശനം നടത്തിയത് ഹിന്ദു സമൂഹത്തിനാകെ വേദനയായി. നവോത്ഥാന സമിതിയിൽ തുടരുമെങ്കിലും ശബരിമല വിഷയത്തിൽ വിശ്വകർമസമിതി അന്നും ഇന്നും ഒരേനിലപാടിലാണെന്നും ദേവദാസ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. രാജഗോപാൽ, ഡയറക്ടർ ബോർഡംഗം പി.ആർ. ദേവരാജൻ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.