ദേശീയപാതയുടെ തകർച്ച: രാജ്‌മോഹൻ ഉണ്ണിത്താൻ നിരാഹാരസമരത്തിന്
ദേശീയപാതയുടെ തകർച്ച: രാജ്‌മോഹൻ  ഉണ്ണിത്താൻ  നിരാഹാരസമരത്തിന്
Sunday, September 15, 2019 1:05 AM IST
കാസർഗോഡ്: നീലേശ്വരം-കാലിക്കടവ്, കാസർഗോഡ്-തലപ്പാടി ഭാഗങ്ങളിൽ ദേശീയപാതയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്രസർക്കാരിന്‍റെയും നാഷണൽ ഹൈവേ അഥോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി 24 മണിക്കൂർ നിരാഹാരസമരം നടത്തും.

20 ന് രാവിലെ ഒൻപത് മുതൽ 21 ന് രാവിലെ ഒൻപത് വരെ കാസർഗോഡ് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്താണ് നിരാഹാരസമരം. 20 ന് രാവിലെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപി സമരം ഉദ്ഘാടനം ചെയ്യും. വിവിധ ഘട്ടങ്ങളിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കൾ സമരപ്പന്തലിലെത്തി അഭിവാദ്യമർപ്പിക്കും. 21 ന് രാവിലെ നടക്കുന്ന സമാപനച്ചടങ്ങ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ഇതൊരു സൂചനാസമരം മാത്രമാണെന്നും അധികൃതർ കണ്ണുതുറക്കാൻ തയാറായില്ലെങ്കിൽ കാസർഗോട്ടെ ജനങ്ങൾക്കുവേണ്ടി മരണംവരെ സമരം നടത്തുമെന്നും നിരാഹാരസമരത്തിനുശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ഏഴു വർഷമായി ദേശീയപാത ടാർ ചെയ്യാത്തതുകൊണ്ടാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. റോഡിലെ കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് നിരവധി പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഏറ്റവുമൊടുവിൽ കാലിക്കടവിന് സമീപം റോഡിലെ കുഴിയിൽ വീണ ബൈക്കിൽനിന്ന് തെറിച്ചുവീണ് ബാങ്ക് മാനേജർ മരിച്ചു. രോഗികളുമായി മംഗളൂരുവിലേക്ക് ആംബുലൻസ് പോകുന്നതുപോലും വളരെ പ്രയാസപ്പെട്ടാണ്. വലിയ റോഡ് ടാക്സ് കൊടുത്താണ് എല്ലാവരും വാഹനം വാങ്ങുന്നത്. എന്നാൽ വാഹന ഉടമകളെ സംരക്ഷിക്കാൻ അധികൃതർ തയാറാകുന്നില്ല. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റിയ റോഡ് സൗകര്യം അധികൃതർ ഒരുക്കുന്നില്ല. വർഷംതോറും കുഴിയടച്ച് പണം തട്ടുന്ന രീതിയാണ് തുടർന്നുവരുന്നത്. നാഷണൽ ഹൈവേ അഥോറിറ്റി തലപ്പാടി മുതൽ ഉപ്പള വരെയുള്ള അറ്റകുറ്റപ്പണിക്ക് ഏഴു കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ പണി തുടങ്ങാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും എംപി പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.