ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു ബോഗികൾ വേർപെട്ടു
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു  ബോഗികൾ വേർപെട്ടു
Sunday, September 15, 2019 1:14 AM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിൻ എൻജിനിൽ നിന്നു ബോഗികൾ രണ്ടുതവണ വേർപെട്ടുപോയി. എൻജിനിൽ നിന്നു വേർപെട്ട ബോഗികൾ അരക്കിലോമീറ്ററോളം പിന്നോട്ടു സഞ്ചരിച്ചത് യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. കൊച്ചുവേളി-ശ്രീഗംഗാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗികളാണ് ഇന്നലെ എൻജിനിൽ നിന്നു വേർപെട്ടു പോയത്.

കൊച്ചുവേളിയിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.50 നാണ് ട്രെയിൻ പുറപ്പെട്ടത്. ചിറയിൻകീഴ് സ്റ്റേഷനെത്തുന്നതിനു തൊട്ടുമുൻപ് ബോഗികൾ വേർപെട്ടുപോയി. അധികൃതർ സ്ഥലത്തെത്തി തകരാർ പരിഹരിച്ചതിനു ശേഷം ട്രെയിൻയാത്ര പുനരാരംഭിച്ചെങ്കിലും പരവൂർ സ്റ്റേഷൻ എത്തുന്നതിനു മുൻപ് ബോഗികൾ വീണ്ടും എൻജിനിൽ നിന്നു വേർപെടുകയും പിന്നോട്ടു പോവുകയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ട്രെയിൻ പരവൂര്‍ റെയില്‍വേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഒരുകിലോമീറ്റര്‍ ദൂരം എൻജിൻ തനിയെ പോയ ശേഷമാണ് നിര്‍ത്താനായത്. തകരാര്‍ പരിഹരിച്ച് വീണ്ടും യാത്ര ആരംഭിച്ചെങ്കിലും മയ്യനാടിനും ഇരവിപുരത്തിനും ഇടയില്‍ വീണ്ടും തകരാർ സംഭവിച്ചതോടെ ട്രെയിന്‍ വേഗം കുറച്ചു കൊല്ലം സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്നു തകരാര്‍ പരിഹരിച്ച ശേഷമേ ട്രെയിന്‍ യാത്ര തുടരുവെന്ന്‍ റെയില്‍വേ അധികൃതര്‍ പറഞ്ഞു.


പിന്നീട് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചശേഷം എൻജിനും ബോഗികളും തമ്മിൽ സംയോജിപ്പിച്ചു. തുടർന്ന് യാത്ര ആരംഭിച്ച ട്രെയിൻ ഒന്നരമണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.