വ്യാജ ചെക്കുകേസിൽ പെടുത്തിയവർക്കെതിരേ നിയമനടപടി: തുഷാർ
വ്യാജ ചെക്കുകേസിൽ പെടുത്തിയവർക്കെതിരേ നിയമനടപടി: തുഷാർ
Monday, September 16, 2019 1:18 AM IST
ആലുവ: വ്യാജ ചെക്കുകേസിൽപ്പെട്ട് യുഎഇയിലെ അജ്മാൻ ജയിലിൽ കിടക്കേണ്ടിവന്ന തന്നെ കക്ഷിരാഷ്‌ട്രീയത്തിനതീതമായി എല്ലാവരും സഹായിച്ചെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി.

ദുബായിൽനിന്നു തിരിച്ചെത്തിയ ശേഷം ആലുവ അദ്വൈതാശ്രമ ഓഡിറ്റോറിയത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, കോടതിയിൽ ജാമ്യത്തുക നൽകിയ എം.എ. യൂസഫലി, മാതാ അമൃതാനന്ദമയി എന്നിവരാണു പ്രധാനമായി സഹായിച്ചതെന്നും തുഷാർ പറഞ്ഞു.

സാമ്പത്തികസഹായം നൽകിയതിന്‍റെ പേരിൽ യൂസഫലിയെ ആക്ഷേപിക്കാനും ചിലർ ശ്രമിച്ചു. എല്ലാ സമുദായങ്ങളെയും സഹായിക്കുന്ന വ്യക്തിയാണു യൂസഫലി. വർക്കല ശിവഗിരിയെയും സഹായിച്ചിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ തെറ്റുകാരനാക്കുന്നതു ശരിയല്ല.


പണം തട്ടിയെടുക്കുന്നതിനാണ് നാസിൽ അബ്ദുള്ളയും സംഘവും വ്യാജ ചെക്കുകേസ് നൽകിയത്. തനിക്കൊപ്പം നേരത്തെ ഉണ്ടായിരുന്നയാളുടെ സഹായത്തോടെയാണു നാസിൽ കെണിയൊരുക്കിയത്. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അഭിഭാഷകനു പവർ ഓഫ് അറ്റോണി നൽകിയിട്ടുണ്ട്. തുടർനടപടിക്കായി അടുത്ത ദിവസം വീണ്ടും ദുബായിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.