കന്യാസ്ത്രീസമരത്തിനു വിദ്യാർഥികൾ: സ്കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്നു കമ്മീഷൻ
Tuesday, September 17, 2019 12:40 AM IST
തൃശൂർ: എറണാകുളത്തു വഞ്ചിസ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞ വർഷം കന്യാസ്ത്രീകൾ നടത്തിയ നിരാഹാര സത്യഗ്രഹ പന്തലിലേക്കു വിദ്യാർഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ. തൃശൂർ കിരാലൂരിൽ പ്രവർത്തിക്കുന്ന സൽസബീൽ ഗ്രീൻ സ്കൂൾ അധികൃതർക്കെതിരേ നടപടിയെടുക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് സിബിഎസ്ഇ ഡയറക്ടർക്കും വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദേശം നല്കി.

പ്രവാസി മലയാളിയായ ടി.എൽ. ആന്‍റണിയാണ് ഇതു സംബന്ധിച്ചു കമ്മീഷനിൽ പരാതി നൽകിയത്. കമ്മീഷൻ തൃശൂർ ജില്ലാ പോലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരിൽനിന്നു റിപ്പോർട്ട് വാങ്ങി. 2018 സെപ്റ്റംബറിൽ നടന്ന സമരത്തിൽ ഒന്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന 12 വിദ്യാർഥികളെ പ്രിൻസിപ്പൽ പങ്കെടുപ്പിച്ചതായി റിപ്പോർട്ടുകളിലുണ്ട്.

നല്ല പൗരന്മാരായി കുട്ടികളെ വളർത്തുന്നതിന്‍റെ ഭാഗമായാണു കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതെന്നാണു പ്രിൻസിപ്പൽ കമ്മീഷനെ അറിയിച്ചത്. ഇതു വൈവിധ്യമാർന്ന പഠനാനുഭവങ്ങളുടെ ഭാഗമാണെന്ന പ്രിൻസിപ്പലിന്‍റെ വിശദീകരണം കമ്മീഷൻ തള്ളി. വിദ്യാർഥികളെ സമരപ്പന്തലിൽ കൊണ്ടുപോയി മുദ്രാവാക്യം വിളിപ്പിച്ചതു ജനനന്മയ്ക്കും രാഷ്‌ട്രപുരോഗതിക്കും സഹായകരമാകുമെന്ന പ്രിൻസിപ്പലിന്‍റെ വിശദീകരണം സ്വീകരിക്കാൻ കഴിയില്ലെന്നു കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഭരണഘടനയുടെ 51 എ വിവക്ഷിക്കുന്ന മൗലികമായ കടമകൾ പരിപാലിക്കാനാണു കുട്ടികളെ സജ്ജമാക്കേണ്ടതെന്നു കമ്മീഷൻ ചൂണ്ടിക്കാണിച്ചു.


മതസ്പർധ കൂടാതെ ഏകോദര സഹോദരരെപ്പോലെ ജീവിക്കാനുള്ള പാഠമാണ് കുട്ടികൾക്കു നൽകേണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വത്തിൽനിന്നു പ്രിൻസിപ്പൽ വ്യതിചലിച്ചതായും കമ്മീഷൻ നിരീക്ഷിച്ചു. പ്രിൻസിപ്പലിന്‍റെ പ്രവൃത്തി അപലപനീയമാണെന്നും കമ്മീഷൻ വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.