പി.വി. അൻവറിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി
പി.വി. അൻവറിനെതിരേയുള്ള  ക്രൈംബ്രാഞ്ച് അന്വേഷണം  അട്ടിമറിക്കുന്നതായി പരാതി
Friday, September 20, 2019 12:54 AM IST
തിരുവനന്തപുരം: പണം തട്ടിപ്പു കേസിൽ പി.വി. അൻവർ എംഎൽഎയ്ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുന്നതായി മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനിയറുടെ പരാതി. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു പത്തു മാസം കഴിഞ്ഞിട്ടും അൻവറിന്‍റെ മൊഴിയെടുക്കാൻ പോലും ക്രൈംബ്രാഞ്ച് തയാറായിട്ടില്ല. അന്വേഷണം അട്ടിമറിക്കുന്നുവെന്നു കാണിച്ചു പ്രവാസിയായ സലിം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

മംഗലാപുരം ബൽത്തങ്ങാടി തണ്ണീർപ്പന്തൽ പഞ്ചായത്തിൽ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെഇ സ്റ്റോണ്‍ ക്രഷർ എന്ന സ്ഥാപനം വിലയ്ക്കു വാങ്ങിയെന്നും 50 ലക്ഷം നൽകിയാൽ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നൽകാമെന്നു പറഞ്ഞാണ് അൻവർ 50 ലക്ഷം രൂപ വാങ്ങിയതെന്നു സലിം തിരുവനന്തപുരത്തു പത്രസമ്മേളനത്തിൽ പറഞ്ഞു.


ജാമ്യമില്ലാത്ത വകുപ്പിൽ വഞ്ചനാക്കുറ്റമാണ് പി.വി. അൻവറിനുമേൽ പോലീസ് ചുമത്തിയത്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും പി.വി. അൻവറിനെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും സലിം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.