പുലിക്കുത്ത് വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു
Saturday, September 21, 2019 12:17 AM IST
രാജകുമാരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ തമിഴ്നാട് ചുരംപാതയിലെ പുലിക്കുത്തിനു സമീപം തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞു പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശിനി പാപ്പാത്തി (59) യാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

ബോഡിനായ്ക്കന്നൂർ സ്വദേശികളായ കണ്ണൻ (40), ധനലക്ഷ്മി (45) എന്നിവർ സംഭവസ്ഥലത്തും മുന്തൽ സ്വദേശിനി അന്നക്കിളി (68) ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചിരുന്നു. ബോഡി സ്വദേശിനി നൂർജഹാൻ(52) ചൊവ്വാഴ്ച രാവിലെ ഏഴോടെയാണു മരിച്ചത്.

ഏഴു പേർ അതീവ ഗുരുതരാവസ്ഥയിൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് ബിഎൽ റാവ് സ്വദേശിയും താത്കാലിക ഡ്രൈവറുമായ മുരുകേശ്വരൻ ഓടിച്ചിരുന്ന തൊഴിലാളികളുമായി തമിഴ്നാടിനു പോയ ജീപ്പ് കാറ്റാടിപ്പാറക്കുസമീപം നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞത്. കൊടുംവളവിൽ നൂറടിയോളം താഴെ റോഡിലേക്കു മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.