അണക്കെട്ടുകളിൽ ജലശേഖരം 71 ശതമാനമായി
അണക്കെട്ടുകളിൽ ജലശേഖരം 71 ശതമാനമായി
Saturday, September 21, 2019 12:24 AM IST
തൊടുപുഴ: കാലവർഷം ആരംഭിച്ച് ആദ്യത്തെ രണ്ടുമാസവും കാര്യമായ മഴ ലഭിച്ചില്ലെങ്കിലും പിന്നീടുള്ള രണ്ടു മാസം ഭേദപ്പെട്ട മഴ ലഭിച്ചതോടെ വൈദ്യുതി വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് 71 ശതമാനമായി ഉയർന്നു. വൻകിട ജലപദ്ധതികൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിൽ 69 ശതമാനം വെള്ളം ഉള്ളപ്പോൾ ഗ്രൂപ്പ് രണ്ടിൽ 87 ശതമാനവും ഗ്രൂപ്പ് മൂന്നിൽപ്പെടുന്ന ഡാമുകളിൽ 80 ശതമാനവും വെള്ളവുമുണ്ട്.

ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 68 ശതമാനമായി. ഇന്നലെ രാവിലെ ഏഴിലെ കണക്കനുസരിച്ച് 2374 അടിയാണ് ഡാമിലെ ജലനിരപ്പ്.


കഴിഞ്ഞ വർഷം ഇതേസമയം 2,388 അടി വെള്ളമാണുണ്ടായിരുന്നത്. 2403 അടിയാണ് അണക്കെട്ടിലെ സംഭരണ ശേഷി. നിലവിലെ കണക്കനുസരിച്ച് 29 അടിവെള്ളം കൂടി വേണം പരമാവധി സംഭരണ ശേഷിയിലെത്താൻ. തുലാമഴ കാര്യമായി ലഭിച്ചാൽ തുടർച്ചയായി രണ്ടാം വർഷവും അണക്കെട്ട് നിറയാൻ സാധ്യതയുണ്ട്. എന്നാൽ, രണ്ടു ദിവസമായി പദ്ധതി പ്രദേശത്തു കാര്യമായ മഴയില്ല. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 1.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.