ദന്പതികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; ഭർത്താവ് മരിച്ചു
ദന്പതികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക്  മറിഞ്ഞു; ഭർത്താവ് മരിച്ചു
Saturday, September 21, 2019 11:56 PM IST
വരാപ്പുഴ: വരാപ്പുഴ കണ്ടെയ്നർ സർവീസ് റോഡിൽ ദന്പതികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് ഭർത്താവ് മരിച്ചു. പറവൂർ പുത്തൻവേലിക്കര പടയാട്ടിൽ പി.ഒ. തോമസ് (55) ആണ് മരിച്ചത്. തോമസിന്‍റെ ഭാര്യ ഷൈനി ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.15നായിരുന്നു അപകടം. വരാപ്പുഴ കണ്ടയ്നർ റോഡിൽ നിന്നു സർവീസ് റോഡ് വഴി ചിറ്റൂരിലേക്കു പോകവെ കോതാട് ഭാഗത്തുള്ള വളവിൽ വച്ചാണു കാർ അപകടത്തിൽപ്പെട്ടത്. പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ സുരക്ഷാ കൈവരിയില്ലാത്ത ഭാഗത്തുകൂടി കാർ മുൻഭാഗം കുത്തി തോട്ടിലെ ചെളിയിൽ പതിക്കുകയായിരുന്നു. സമീപത്തെ ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നുള്ളവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


കാറിനകത്തു നിന്ന് ഷൈനിയെയാണ് ആദ്യം പുറത്തിറക്കിയത്. കാർ മറിച്ചിട്ട് ചില്ല് പൊട്ടിച്ച് തോമസിനെ പുറത്തേക്കെടുക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റിൽ കുടുങ്ങിയതിനാൽ ആദ്യശ്രമത്തിൽ ഫലം കണ്ടില്ല. പിന്നീട് ഡ്രൈവർ സീറ്റിലെ ബെൽറ്റ് മുറിച്ചാണ് തോമസിനെ പുറത്തെടുത്തത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏലൂരിൽ നിന്ന് പി.എസ്. സുധീർലാൽ, എറണാകുളത്ത് നിന്ന് എം.എസ്. ജോഗി എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കി. വരാപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.