ബിഷപ് പോത്തനാമുഴി അവാർഡ് ജസ്റ്റീസ് കുര്യൻ ജോസഫിന്
ബിഷപ് പോത്തനാമുഴി അവാർഡ്  ജസ്റ്റീസ് കുര്യൻ ജോസഫിന്
Sunday, September 22, 2019 12:24 AM IST
കോതമംഗലം: കോതമംഗലം രൂപതയുടെ പ്രഥമ മെത്രാനും തൊടുപുഴ ന്യൂമാൻ കോളജ് സ്ഥാപകനുമായ ബിഷപ് മാർ മാത്യു പോത്തനാമുഴിയുടെ സ്മരണയ്ക്കായി ആരംഭിച്ച ട്രസ്റ്റിന്‍റെ ഈ വർഷത്തെ പുരസ്കാരം സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണു പുരസ്കാരം.

നാളെ രാവിലെ 11ന് മൂവാറ്റുപുഴ നിർമല കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ബിഷപ് പോത്തനാമുഴി അനുസ്മരണ സമ്മേളനത്തിൽ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ പുരസ്കാരം സമർപ്പിക്കും. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കും പൊതുജീവിതത്തിൽ ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പുലർത്തിയ അവധാനതയ്ക്കുമുള്ള അംഗീകാരമാണു പുരസ്കാരമെന്നു ട്രസ്റ്റ് ചെയർമാൻ റവ. ഡോ. തോമസ് പോത്തനാമുഴി, ഭാരവാഹികളായ ഫാ. ജോസ് പൊതൂർ, ഫാ. ബിബിൻ പോത്തനാമുഴി, ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി, ഫാ. നിഖിൽ കോടമുള്ളിൽ എന്നിവർ അറിയിച്ചു.


1957 മുതൽ 1977 വരെ കോതമംഗലം രൂപതയുടെ മെത്രാനായിരുന്നു മാർ മാത്യു പോത്തനാമുഴി. 1903 ഡിസംബർ 12 നു ജനിച്ച അദ്ദേഹം 1982 ഫെബ്രുവരി ആറിനു കാലം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.