കസ്റ്റഡിയില്‍ ജോളിക്കു കാവലായി വനിതാ പോലീസ്
കസ്റ്റഡിയില്‍ ജോളിക്കു കാവലായി വനിതാ പോലീസ്
Friday, October 11, 2019 1:07 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലുള്ള പ്രതി ജോളിക്കു പ്രത്യേകം സജ്ജമാക്കിയ മുറിയിൽ താമസസൗകര്യമൊരുക്കി.

ഇന്നലെ വൈകിട്ട് വടകരയിലെ റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ചപ്പോൾ മുഖത്ത് ഭയം അലയടിക്കുന്നുണ്ടായിരുന്നു. കരിവാളിച്ച മുഖവുമായി ഭയചകിതയായാണ് വാഹനത്തിൽനിന്നിറങ്ങിയത്. ജയിലിൽനിന്ന് പുറത്തിറങ്ങുന്പോൾ കാലിൽ ചെരിപ്പ് പോലും ഉണ്ടായിരുന്നില്ല.അറസ്റ്റിലായപ്പോൾ ധരിച്ചിരുന്ന അതേ ചുരിദാറായിരുന്നു വേഷം.

ചോദ്യം ചെയ്യുന്നത് പ്രത്യേകമായി സജ്ജീകരിച്ച മുറിയിലാണ്. ജോളി ജയിലില്‍ വച്ച് മാനസികമായി തളര്‍ന്ന നിലയിലായിരുന്നു. ആത്മഹത്യയെക്കുറിച്ചും സഹതടവുകരോടു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സജ്ജീകരണങ്ങള്‍ പോലീസ് ഒരുക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകളുണ്ടാവുകയാണെങ്കില്‍ കൗണ്‍സലിംഗിനു വേണ്ട സൗകര്യങ്ങളും തയാറാക്കിയിട്ടുണ്ട്.

ആറു ദിവസമാണ് പോലീസ് കസ്റ്റഡിയില്‍ ജോളി കഴിയുക. ഈ ദിവസങ്ങളിലെല്ലാം ആവശ്യപ്പെടുന്ന ഭക്ഷണം നല്‍കാനാണു പോലീസ് തീരുമാനം. വനിതാ പോലീസുകാര്‍ മുഴുവന്‍ സമയം ജോളിക്കൊപ്പമുണ്ടാവും.


ചോദ്യം ചെയ്യല്‍ വീഡിയോയില്‍ പ്രത്യേകം പകർത്തും. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണസംഘം പ്രതികളെ ചോദ്യം ചെയ്യുന്നതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് കൂടത്തായി കേസിലും ചോദ്യം ചെയ്യല്‍ തുടരുന്നത്.

കേസിൽ സംശയമുള്ളവരുടെ മൊബൈല്‍ഫോണ്‍ കോളുകളുടെ പൂര്‍ണവിവരങ്ങള്‍ (കോള്‍ ഡീറ്റെയില്‍ റിപ്പോര്‍ട്ട്) പോലീസ് സൈബര്‍സെല്‍ വഴി ശേഖരിച്ചിട്ടുണ്ട്. പോലീസ് സംശയിക്കുന്നവരും കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള ബന്ധത്തെ കുറിച്ച് അറിയുന്നതിന് ടവര്‍ ഡംപ് പരിശോധനയും നടത്തി. സംശയമുനയിലുള്ള നിരവധിപേര്‍ ജോളിയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടതിന്‍റെ ചാര്‍ട്ട് ക്രൈംബ്രാഞ്ച് തയാറാക്കി. ചോദ്യം ചെയ്യാനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.