എസ്എച്ച് ലീഗ് ശതാബ്ദിനിറവിൽ
എസ്എച്ച് ലീഗ് ശതാബ്ദിനിറവിൽ
Monday, October 14, 2019 11:50 PM IST
അലക്സാണ്ടർ ഏഴാമൻ മാർപാപ്പയുടെ ആശീർവാദത്തോടെ സ്പെയിനിൽനിന്നുള്ള കർമലീത്താ മിഷനറി വൈദികർ 1657-ൽ മലബാറിലെത്തി. 1682-ൽ അവർ വരാപ്പുഴയിൽ ഒരു വൈദിക പരിശീലനകേന്ദ്രം തുടങ്ങി. 1886-ൽ വരാപ്പുഴ സെമിനാരി ’ദി സെൻട്രൽ സെമിനാരി’ എന്ന പേരിൽ പുത്തൻപള്ളിയിലേക്കു മാറ്റിസ്ഥാപിച്ചു.

ധന്യൻ ഫാ. സഖറിയാസ് ഒസിഡിയാണ് 1920-ൽ പുത്തൻപള്ളി സെമിനാരിയിൽ എസ്എച്ച് ലീഗിനു തുടക്കം കുറിച്ചത്. എഴുത്തുകാരുടേയും വായനക്കാരുടേയും മധ്യസ്ഥയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാൾ ദിവസമായ ഒക്ടോബർ 15 നായിരുന്നു ഉദ്ഘാടനം. ആരംഭദശയിൽ ’സേക്രഡ് ഹാർട്ട് കണ്‍വേർഷൻ ലീഗ്’ (എസ്എച്ച് ലീഗ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ധന്യൻ ഒൗറേലിയനച്ചന്‍റെ നിർലോഭമായ പിന്തുണ ഈ പ്രസ്ഥാനത്തിന്‍റെ വളർച്ചയെ ത്വരിതപ്പെടുത്തി. എറണാകുളത്തെ ഐഎസ് പ്രസിൽ നിന്നാണ് ആദ്യകാല പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നത്.

1932-ലാണ് പുത്തൻപള്ളി സെമിനാരി ’ദി സെൻട്രൽ അപ്പസ്തോലിക് സെമിനാരി’ എന്ന പേരിൽ ആലുവ മംഗലപ്പുഴയിലേക്ക് മാറ്റി സ്ഥാപിച്ചത്. പുതിയ സാഹചര്യത്തിലും എസ്എച്ച് ലീഗ് അതിന്‍റെ പ്രവർത്തനം തുടർന്നു.

’പരസ്നേഹം’ എന്ന ലഘുലേഖയായിരുന്നു എസ്എച്ച് ലീഗ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 1920 മുതൽ 1932 വരെയുള്ള കാലയളവിൽ എസ്എച്ച് ലീഗ് 14 പ്രസിദ്ധീകരണങ്ങൾ നടത്തി. 1932-1958 കാലഘട്ടം എസ്എച്ച് ലീഗിന്‍റെ സുവർണ കാലമായിരുന്നു. 1947-ൽ 48, 1948-ൽ 33, 1951-ൽ 28, 1954-ൽ 42, 1955-ൽ 53, 1956-ൽ 46, 1957-ൽ 57, 1958-ൽ 34 എന്നിങ്ങനെയായിരുന്നു പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം.

കത്തോലിക്കാ കുടുംബം, പ്രേഷിതകേരളം

കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നിൽ കണ്ട് എസ്എച്ച് ലീഗ് 1924-ൽ ’ കത്തോലക്കാ കുടുംബം’ എന്ന മാസിക തുടങ്ങി. എസ്എച്ച് ലീഗ് പ്രവർത്തകർ പതിനേഴായിരത്തിലധികം കുടുംബങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് ഇതിലെ ലേഖനങ്ങൾ തയാറാക്കിയിരുന്നത്. സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്ന സക്കറിയാസച്ചന്‍റെ ആശയമായിരുന്നു ’പ്രേഷിതകേരളം’ മാസിക. 1947-ലാണ് ഇതിന്‍റെ ആദ്യലക്കം പുറത്തിറങ്ങിയത്. 1973-ൽ ’കത്തോലിക്കാ കുടുംബം’ ’പ്രേഷിതകേരള’ത്തിൽ ലയിച്ചു. ’പ്രേഷിതകേരളം’ ഇന്നും മുടങ്ങാതെ പുറത്തിറങ്ങുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളർത്തുന്നതിൽ പ്രേഷിതകേരളം വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വലുതാണ്.

മതവും ചിന്തയും

1970 എസ്എച്ച് ലീഗിന്‍റെ സുവർണ ജൂബിലി വർഷമായിരുന്നു. ജൂബിലി വർഷത്തിലാണ് ’മതവും ചിന്തയും’ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. വിശ്വാസ-ധാർമിക വിഷയങ്ങളിൽ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു വിഷയത്തിന്‍റെ വിവിധ വശങ്ങൾ അപഗ്രഥിക്കുന്ന ലേഖനങ്ങളാണ് ഓരോ ലക്കത്തിലും ഉള്ളത്. ’മതവും ചിന്തയും’ മാസികയുടെ സുവർണ ജൂബിലി വർഷം കൂടിയാണിത്.


മതവും ചിന്തയും പ്രേഷിതകേരളവും ഇന്നു പ്രസിദ്ധീകരിക്കുന്നത് മംഗലപ്പുഴ-കാർമൽഗിരി സെമിനാരികളിലായി പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിട്യുട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ആണ്.

പരിഭാഷാ പദ്ധതികൾ

ബൈബിൾ വിവർത്തനരംഗത്ത് എസ്എച്ച് ലീഗ് കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. 1929-ൽ പഴയനിയമ പുസ്തകങ്ങളുടെ വിവർത്തനം തുടങ്ങി. 1940-ൽ അത് പൂർത്തിയാക്കി. കുന്നപ്പള്ളി ജോണച്ചനും മാത്യു വടക്കേലച്ചനുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയനിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എസ്എച്ച് ലീഗിന്‍റെ ബൈബിൾ പരിഭാഷാ ദൗത്യം പിൽക്കാല വിശുദ്ധഗ്രന്ഥ വിവർത്തനോദ്യമങ്ങൾക്ക് മാതൃകയും സഹായവുമായിത്തീർന്നു.

ആത്മീയ രംഗത്തെ ക്ലാസിക്കുകളെ മലയാളികൾക്കു പരിചയപ്പെടുത്തിക്കൊടുത്തത് എസ്എച്ച് ലീഗ് ആയിരുന്നു. വിശുദ്ധ ഫ്രാൻസിസ് സാലസിന്‍റെ ’ഭക്തിമാർഗ പ്രവേശിക’, ഫുൾട്ടൻ ജെ. ഷീനിന്‍റെ ’വിശ്വഗായിക’, ആൻഡ്രു സ്മിത്തിന്‍റെ ’വിപ്ലവത്തിന്‍റെ വെന്നിക്കൊടി’ തുടങ്ങി അനവധി വിശിഷ്ടഗ്രന്ഥങ്ങൾ എസ്എച്ച് ലീഗ് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എഴുത്തുകാരുടെ കളരി

പ്രശസ്തരായ പല എഴുത്തുകാരുടെയും ആദ്യകാലകൃതികൾ വെളിച്ചം കണ്ടത് എസ്എച്ച് ലീഗിലൂടെയായിരുന്നു. എം. ഒ. ജോസഫ് നെടുംകുന്നം, ഷെവലിയാർ ജോസഫ് പെട്ട, ഷെവലിയാർ സി. ജെ. വർക്കി, എസ്. തോമസ് അയിലൂർ, സി.എം. സെബാസ്റ്റ്യൻ അതിരന്പുഴ, വി.എസ്. ആൻഡ്രൂസ്, ജെയിംസ് കെ.സി. മണിമല, എം.പി. പോൾ, ഡോ. പി.ജെ. തോമസ് തുടങ്ങിയവരുടെയൊക്കെ കൃതികൾ എസ്എച്ച് ലീഗിലൂടെ വായനക്കാരിലെത്തി. ഈ ഗണത്തിൽ ചേർക്കാ ൻ നിരവധി വൈദികരുമുണ്ട്.

ശതാബ്ദി നിറവിലേക്ക്

എസ്എച്ച് ലീഗ് അതിന്‍റെ നൂറാം വർഷത്തിലേക്കു കടക്കുകയാണ്. എസ്എച്ച് ലീഗ് എന്ന പ്രസാധക സംരംഭത്തിന്‍റെ പാരന്പര്യവും പ്രസക്തിയും ഉറക്കെപ്പറയുക എന്നതിനാണ് ശതാബ്ദിയാഘോഷം പ്രാധാന്യം കല്പിക്കുന്നത്.

വിശ്വാസത്തിന്‍റെയും ധാർമികതയുടെയും മേഖലകളിൽ സമൂഹത്തിനു വഴികാട്ടുക എന്നതായിരുന്നു എസ്എച്ച് ലീഗിന്‍റെ പ്രഥമലക്ഷ്യം. ഈടുറ്റ ഗ്രന്ഥങ്ങളും ലേഖനങ്ങളും സമൂഹത്തിനു സമ്മാനിച്ചുകൊണ്ട് ഈ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞ നൂറുവർഷങ്ങളായി എസ്എച്ച് ലീഗ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

അതിദ്രുതം മാറുന്ന ലോകത്തിലെ മാറ്റങ്ങളോടു മുഖം തിരിക്കാതെ സ്വയം നവീകരിക്കാനാണ് ഈ ജൂബിലി വർഷത്തിൽ എസ് എച്ച് ലീഗിന്‍റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷൻ, ശ്രാവ്യരൂപ പ്രകാശനം (ഓഡിയോ വേർഷൻസ് പുറത്തിറക്കൽ) എന്നിവ ശതാബ്ദിവർഷ ലക്ഷ്യങ്ങളാണ്. ഇ-ബുക്ക് രംഗത്തേയ്ക്കും ഇന്‍റർനെറ്റ് മാർക്കറ്റിംഗിലേയ്ക്കുമുള്ള ചുവടുവയ്പ് തുടങ്ങിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.