പുരയിടം തോട്ടമായ സംഭവം: കർഷകർ വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു
പുരയിടം തോട്ടമായ സംഭവം: കർഷകർ വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നു
Tuesday, October 15, 2019 12:41 AM IST
കാഞ്ഞിരപ്പള്ളി/പാലാ: റീസർവേ അപാകത മൂലം കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ നാല്പതിനായിരത്തോളം ചെറുതും വലുതുമായ ഭൂ ഉടമകളുടെ പ്രശ്നത്തിനു അടിയന്തര പരിഹാരമുണ്ടാകണമെന്നു പാറത്തോട് മലനാട് ഡെവലപ്പ്മെന്‍റ് സൊസൈറ്റി കോണ്‍ഫറൻസ് ഹാളിൽ ചേർന്ന് ഇൻഫാം- കർഷകവേദി സംയുക്ത സമരസമിതിയോഗം ആവശ്യപ്പെട്ടു.

ഗുരുതരമായ ഭൂപ്രശ്നത്തിൽ നാളിതുവരെയും കാര്യമായ പുരോഗതി ഒന്നും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സെറ്റിൽമെന്‍റ് രജിസ്റ്ററും മുൻ ആധാരങ്ങളും പരിശോധിച്ചു പരിഹാരം കാണാനുള്ള ഗവണ്‍മെന്‍റ് ഓർഡറുകൾ നിയമപ്രശ്നവും സാങ്കേതികത്വവും പഴിചാരി കാലതാമസവും പ്രശ്ന പരിഹാരവുമില്ലാതെ സർക്കാർ ഓഫീസുകളിൽനിന്നു മടക്കി അയയ്ക്കുകയാണ്. നിലവിലുള്ള വില്ലേജിലെയും താലൂക്കിലെയും ചുമതലപ്പെട്ട ജീവനക്കാർക്കു ഭൂരേഖകൾ പരിശോധിക്കാൻ സമയക്കുറവും ഗവണ്‍മെന്‍റ് ഓർഡറിലെ വ്യക്തത കുറവുമൂലം തീർച്ച കല്പ്പിക്കാൻ സാധിക്കാതെ വരികയാണ്.

1963 മുതലുള്ള മുൻ ആധാരങ്ങളുടെ പകർപ്പുകൾ പരിശോധനയ്ക്ക് ആവശ്യപ്പെടുന്നു. നിരവധി കൈമാറ്റം ചെയ്ത ഭൂമിയുടെ മുൻ പ്രമാണങ്ങൾ കരസ്ഥമാക്കുകയെന്നതു ദുഷ്കരവും പ്രയാസം നിറഞ്ഞതും സാന്പത്തിക സമയ നഷ്‌ടത്തിന് ഇടവരുത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ പ്രശ്നബാധിത മേഖലകളിലെ താലൂക്ക് ഓഫീസുകളിൽ പ്രത്യേക സഹായ വിഭാഗം തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഓരോ മാസവും അവസാനത്തിൽ തീർപ്പ് കല്പ്പിച്ച ഫയലുകളുടെ സ്ഥിതിവിവര കണക്കുകൾ താലൂക്ക് സമിതിയിൽ അവതരിപ്പിച്ചു സ്ഥിതിഗതികൾ വിലയിരുത്തണം. കർഷകർകൂടി ഉൾപ്പെടുന്ന സമിതികൾ രൂപീകരിക്കണം. പ്രത്യേകമായി അപേക്ഷ നൽകാതെ പൊതുവിൽ പ്രശ്നപരിഹാരമുണ്ടാകുന്ന മാർഗങ്ങൾ ഗവണ്‍മെന്‍റ് തേടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനു വേണ്ടി ഇൻഫാമിന്‍റെയും കർഷകവേദിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭ പരിപാടികൾക്കു വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും കർഷക പ്രസ്ഥാനങ്ങളുടെയും പിന്തുണ ലഭിച്ചു കഴിഞ്ഞു. വിവിധ തലത്തിൽ നിവേദനങ്ങളും നടത്തിക്കഴിഞ്ഞു.


വിഷയത്തിൽ ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി പ്രശ്ന ബാധിത മേഖലകളെ പ്രതിനിധീകരിക്കുന്ന എംപിമാരായ ആന്‍റോ ആന്‍റണി, തോമസ് ചാഴികാടൻ, ജോസ് കെ. മാണി എംഎൽഎമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, ഡോ. എൻ.ജയരാജ് എന്നിവരുമായി ചർച്ച നടത്തും. ഇതിനു പുറമേ ഈ മേഖലയിലെ ത്രിതല പഞ്ചായത്തംഗങ്ങൾ, സഹകരണ ബാങ്ക് മെംബർമാർ, വിവിധ രാഷ്‌ട്രീയ, സാമുദായിക, കാർഷിക സംഘടന പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചു താലൂക്ക് തലത്തിൽ വിപുലമായ യോഗം നടത്തും.

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രസിഡന്‍റ് ഫാ.തോമസ് മറ്റമുണ്ടായിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇൻഫാം സംസ്ഥാന ഡയറക്‌ടർ ഫാ. ജോസ് മോനിപ്പള്ളി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്‍റ് ജോസ് ഇടപ്പാട്ട്, ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ, ഏബ്രഹാം മാത്യു, മാത്യു മാന്പറന്പിൽ, ഫാ.ജിൻസ് കിഴക്കയിൽ, സംയുക്ത സമര സമിതി ജനറൽ കണ്‍വീനർ ജോജി വാളിപ്ലാക്കൽ, ചെയർമാൻ ടോമിച്ചൻ ഐക്കര, ജയിംസ് ചൊവ്വാറ്റുകുന്നേൽ, സിബി നന്പൂടാകം, ജോർജുകുട്ടി വെട്ടിക്കൽ, തോമസ് ഈറ്റത്തോട്ട്. ബേബി പന്തപ്പള്ളി, ബിജോ മഴുവൻചേരി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.