റോയ് തോമസിന്‍റെ മരണം; സയനൈഡെന്ന് ആദ്യം കണ്ടെത്തിയ ഡോക്ടര്‍ സോനു ഇന്നില്ല
റോയ് തോമസിന്‍റെ മരണം;  സയനൈഡെന്ന്  ആദ്യം കണ്ടെത്തിയ ഡോക്ടര്‍ സോനു ഇന്നില്ല
Tuesday, October 15, 2019 1:01 AM IST
കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം റോയി തോമസിന്‍റെ മരണത്തിന്‍റെ ദുരൂഹത ആദ്യമറിഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ വനിതാ പോലീസ് സർജൻ . ഫോറന്‍സിക് മെഡിസിന്‍ അഡീഷണല്‍ പ്രഫസര്‍ ഡോ.ആർ. സോനുവാണ് റോയ് തോമസിന്‍റെ മരണം സയനൈഡ് കാരണമാണെന്ന് ആദ്യം കണ്ടെത്തിയത്.

ഡോ.സോനുവാണു റോയ് തോമസിന്‍റെ മൃതദേഹം 2011 ഒക്ടോബർ ഒന്നിനു പോസ്റ്റ്മോർട്ടം ചെയ്തത്. ഫോറൻസിക് ലാബോറട്ടറിയിലെ പരിശോധനാഫലം അറിയുന്നതിന്‍റെ മുമ്പേതന്നെ സോനു സയനൈഡിന്‍റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നു. സയനൈഡ് ഉള്ളിൽചെന്നുള്ള മരണം എന്നാണു ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി എഴുതിയിട്ടുള്ളത്. ഇത്തരത്തില്‍ സയനൈഡിന്‍റെ ഗന്ധം തിരിച്ചറിയാന്‍ കഴിവുന്ന അപൂര്‍വം ഫോറന്‍സിക് വിദഗ്ധന്‍മാരില്‍ ഒരാളായിരുന്നു ഡോ.സോനു. രാസപരിശോധനയും രക്തപരിശോധനയും നടത്തിയാണു സാധാരണരീതിയില്‍ ശരീരത്തില്‍ സയനൈഡിന്‍റെ അംശം കണ്ടെത്തി റിപ്പോര്‍ട്ട് തയാറാക്കുക. റോയി തോമസിന്‍റെ മരണത്തില്‍ മഞ്ചാടിയിൽ മാത്യു അടക്കം ചുരുക്കം ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡോ. സോനു ആയിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ശരീരം കീറിയപ്പോള്‍ ഗന്ധം തിരിച്ചറിഞ്ഞ് സയനൈഡാണ് മരണകാരണമെന്ന് ഡോ. ആര്‍ സോനു റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നു.


രാസപരിശോധനാ ഫലം വന്നത് അഞ്ച് വര്‍ഷത്തിനു ശേഷം 2016 ലാണ്. ഈ റിപ്പോർട്ട് കോടഞ്ചേരി പോലീസിനു ലഭിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.

പിന്നീട് റോയിയുടെ അനുജൻ റോജോ റൂറൽ എസ്പിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ കൂടത്തായി കേസിന്‍റെ ചുരുളഴിയുന്നത്.

എന്നാല്‍, ഇതു കാണാന്‍ ഡോക്ടർ ജീവിച്ചിരിപ്പില്ല. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്ന സോനു ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.