ഉത്തരം മുട്ടി ഷാജുവും പിതാവും
ഉത്തരം മുട്ടി ഷാജുവും പിതാവും
Tuesday, October 15, 2019 1:52 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ പോലീസിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി പൊന്നാമറ്റം ഷാജുവും പിതാവ് സക്കറിയാസും. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിനെയും പിതാവിനെയും നീണ്ട പത്തര മണിക്കൂറാണ് ഇന്നലെ ചോദ്യം ചെയ്തത്.

മുൻ മൊഴി പല തവണ മാറ്റി പറഞ്ഞ ഷാജുവിനെ ജോളിയുടെയും മറ്റ് പ്രതികളായ എം.എസ്. മാത്യു, പ്രജുകുമാർ എന്നിവരുടെ ഒപ്പമിരുത്തി ചോദ്യം ചെയ്തതോടെ ഷാജു പ ലപ്പോഴും കരച്ചിലിന്‍റെ വക്കിലെത്തി. ചോദ്യശരങ്ങൾക്കു മുന്നിൽ അടി തെറ്റിയ പിതാവ് സക്കറിയാസിന് ശാരീരിക അസ്വസ്ഥത വരെ ഉണ്ടായി. ഒറ്റയ്ക്ക് ചോദ്യം ചെയ്തപ്പോൾ ജോളിയെ കുറ്റക്കാരിയായി ചിത്രീകരിച്ച ഇരുവരും ജോളിയെ കണ്ടതോടെ പൂച്ചകളായി. ജോളിയുടെ സാന്നിധ്യം സക്കറിയാസിനെ അത്രമേൽ ഭയപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വെളിപ്പെടുത്തി.

സിലിയുടെ മരണശേഷം ഷാജുവിനെയും ജോളിയേയും വിവാഹിതരാകാൻ സക്കറിയാസ് നിർബന്ധിച്ചതായി ജോളി മൊഴി നൽകി. എന്നാൽ ഇത് ശരിയല്ലെന്നായിരുന്നു സക്കറിയാസിന്‍റെ മൊഴി. ജോളി കാര്യകാരണങ്ങൾ സഹിതം എല്ലാം വിശദീകരിച്ചതോടെ സക്കറിയാസിന് പിടിച്ചു നിൽക്കാൻ കഴിയാതായി. ഷാജുവിനും പിതാവിനും അഭിഭാഷകന്‍റെ നിയമ സഹായം ലഭിച്ചതായി പോലീസ് സംശയിക്കുന്നു. പറഞ്ഞു പഠിപ്പിച്ച പോലെയായിരുന്നു പലപ്പോഴും ഇരുവരുടേയും മൊഴി.


അതോടെ പോലീസ് ചോദ്യം ചെയ്യലിന്‍റെ രീതി മാറ്റി. അറസ്റ്റിലേക്ക് നയിക്കും വിധം ഇരുവർക്കുമെതിരെ നിർണായക തെളിവുകൾ ചോദ്യം ചെയ്യലിൽ ലഭിച്ചതായി അറിയുന്നു. ഏതാനും കാര്യങ്ങൾ കൂടി വ്യക്തമായ ശേഷം അറസ്റ്റ് ഉണ്ടായേക്കും. ജില്ല വിട്ടു പോകരുതെന്നും ആവശ്യപ്പെട്ടാലുടൻ ഹാജരാകണമെന്നും ഇരുവർക്കും നിർദേശം നൽകിയാണ് ഇന്നലെ രാത്രി എട്ടരയോടെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.