90 ലക്ഷം വായ്പയെടുത്തു തട്ടിപ്പ്: സ്ഥാപനമുടമ അറസ്റ്റിൽ
90 ലക്ഷം വായ്പയെടുത്തു തട്ടിപ്പ്: സ്ഥാപനമുടമ അറസ്റ്റിൽ
Wednesday, October 16, 2019 12:28 AM IST
കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍നിന്നു 90 ലക്ഷം രൂപ വായ്പയെടുത്തശേഷം പണം തിരിച്ചടയ്ക്കാതെ മുങ്ങുകയും ബാങ്ക് ജപ്തി ചെയ്ത മെഷീനുകള്‍ മറിച്ചുവില്‍ക്കുകയും ചെയ്തു തട്ടിപ്പ് നടത്തിയ സ്ഥാപനമുടമയെ പോലീസ് പിടികൂടി.

കലൂര്‍ സഫലാ ട്രേഡിംഗ് കമ്പനിയുടമ നോര്‍ത്ത് പറവൂര്‍ മന്നം കിഴക്കേവളപ്പില്‍ സഫീറിനെയാണ് (43) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി സഫീര്‍ ഫ്ളെക്‌സ് പ്രിന്‍റിംഗ് സ്ഥാപനം തുടങ്ങാനായി ബാങ്കില്‍നിന്നു 90 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പണം തിരിച്ചടക്കാത്തതിനെത്തുടര്‍ന്നു പ്രസ് ബാങ്ക് ജപ്തി ചെയ്തു. ഇതിനിടയില്‍ സ്ഥാപനത്തിലെ പ്രിന്‍റിംഗ് മെഷീനുകളും അനുബന്ധ സാമഗ്രികളും സഫീര്‍ പലര്‍ക്കായി വിറ്റു. ലേല നടപടികള്‍ക്കായി ബാങ്ക് അധികൃതര്‍ പ്രസില്‍ എത്തിയപ്പോൾ അവിടം കാലിയായിരുന്നു.


ബാങ്കിന്‍റെ പരാതിയില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതിനോടകം ഇയാള്‍ വിദേശത്തേക്കു മുങ്ങിയിരുന്നു. അടുത്തയിടെ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെ കണ്ണൂര്‍ സ്വദേശിനിയായ ഒരു യുവതിയോടൊപ്പം ഇയാള്‍ കാക്കനാട് ഫ്‌ളാറ്റ് വാടകയ്ക്കെടുത്തു താമസം തുടങ്ങി. ഇവിടെനിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എറണാകുളം നോര്‍ത്ത് സിഐ കണ്ണന്‍, എസ്‌ഐ അഭിലാഷ്, എഎസ്‌ഐ റഫീഖ്, സീനിയര്‍ സിപിഒ വിനോദ് കൃഷ്ണ,സിപിഒ അജിലേഷ് എന്നിവര്‍ ചേര്‍ന്നായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.