ടി.ഒ. സൂരജിനെതിരേ മറ്റൊരു അഴിമതിക്കേസ്
ടി.ഒ. സൂരജിനെതിരേ  മറ്റൊരു അഴിമതിക്കേസ്
Thursday, October 17, 2019 12:57 AM IST
മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടു മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്ന മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി.ഒ. സൂരജിനെതിരേ മറ്റൊരു അഴിമതിക്കേസിൽ കൂടി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായി. ഭാരതപ്പുഴയ്ക്കു കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമിച്ച ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെൻഡർ വിളിക്കാതെ കരാർ നൽകിയതിൽ അഴിമതി ആരോപിച്ച് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

35 കോടി 35 ലക്ഷം രൂപയുടെ അഴിമതിയാണ് ഹർജിക്കാരൻ കേസിൽ ആരോപിച്ചത്. ഹർജി ആദ്യം ഫയലിൽ സ്വീകരിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്‍റെ റിപ്പോർട്ട് പരിശോധിക്കുകയും ഹർജിക്കാരന്‍റെ ആക്ഷേപം കേൾക്കുകയും ചെയ്തശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടത്.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്‌ഷൻ കന്പനിക്ക് (കെഎസ് സിസി) ആദ്യം ടെൻഡർ നൽകാതെ ജോലി ഏൽപ്പിക്കുകയും തുടർന്ന് ടെൻഡറില്ലാതെതന്നെ ജോലി സനാതൻ ഇൻഫ്രാസ്ട്രക്ചേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്ക് കെഎസ് സിസി സബ് ടെൻഡർ നൽകുകയും ചെയ്തതിലൂടെ അഴിമതി നിരോധന വകുപ്പു പ്രകാരം കുറ്റം ചെയ്തുവെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്.


ഒന്നാം പ്രതി ടി.ഒ. സൂരജിനെ കൂടാതെ രണ്ടാം പ്രതി കെഎസ് സിസി വൈറ്റില അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ മാനേജിംഗ് ഡയറക്ടർ കെ.എസ്. രാജു, മൂന്നാം പ്രതി ചീഫ് എൻജിനീയർ പി.കെ. സതീശൻ, നാലാം പ്രതി ജനറൽ മാനേജർ ശ്രീനാരായണൻ, അഞ്ചാം പ്രതി കെഎസ് സിസി മാനേജിംഗ് ഡയറക്ടർ പി.ആർ. സന്തോഷ് കുമാർ, ആറാം പ്രതി കെഎസ് സിസി ഫിനാൻസ് മാനേജർ ശ്രീകുമാർ, ഏഴാം പ്രതി പിഡബ്ല്യുഡി അണ്ടർ സെക്രട്ടറി എസ്. മാലതി, എട്ടാം പ്രതി കന്പനി കോണ്‍ട്രാക്ടർമാരായ പി.ജെ. ജേക്കബ്, ഒന്പതാം പ്രതി വിശ്വനാഥൻ വാസു അരങ്ങത്ത്, 10-ാം പ്രതി കുരീക്കൽ ജോസഫ് പോൾ എന്നിവരുടെ പേരിലും എഫ്ഐആർ രജിസ്റ്റർ ചെയ്യും.

സംഭവസമയത്ത് ടി.ഒ. സൂരജ് പിഡബ്ല്യുഡി പ്രിൻസിപ്പൽ സെക്രട്ടറിയായും കെഎസ് സിസി ചെയർമാനായും പ്രവർത്തിച്ചുവരികയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ എറണാകുളം വിജിലൻസ് യൂണിറ്റ്, പ്രതികളുടെ പേരിൽ കേസെടുക്കാൻ ശിപാർശ ചെയ്തിരുന്നില്ല. ഹർജിക്കാരൻ ഇതിനെതിരേ കേസ് ഫയൽ ചെയ്ത് പ്രതികൾക്കെതിരേ അഴിമതി നിരോധന വകുപ്പു പ്രകാരം കുറ്റം നിലനിൽക്കുമെന്നു ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.