കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് കോട്ടയത്തു പരീക്ഷിക്കണമെന്നു മന്ത്രി കെ. രാജു
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ്  കോട്ടയത്തു പരീക്ഷിക്കണമെന്നു മന്ത്രി കെ. രാജു
Friday, October 18, 2019 12:38 AM IST
എരുമേലി: കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് ഇതുവരെ ആരും നടപ്പിലാക്കിയില്ലെന്നും കോട്ടയം ജില്ലയിൽ ഇത് പരീക്ഷിക്കണമെന്നും വനംമന്ത്രി കെ. രാജു. ഇന്നലെ എരുമേലിയിൽ വനംവകുപ്പ് നടത്തിയ ജില്ലാതല വനം അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തോക്ക് ഉപയോഗിക്കാൻ അനുമതിയുള്ള പോലീസിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥർക്കാണ് വെടിവയ്ക്കാൻ പുതിയ ഉത്തരവിൽ അനുവാദം നൽകിയിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളുടെ ആക്രമണം തടയാൻ വനപാലകർക്ക് ആയുധങ്ങൾ നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഫീൽഡ് ഉദ്യോഗസ്ഥർക്കു സഞ്ചരിക്കാൻ 40 പുതിയ ജീപ്പുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. മനുഷ്യരെയും കൃഷിയെയും ആക്രമിക്കുന്ന കാട്ടുപന്നികൾ ഗർഭിണി ആണെങ്കിൽ വെടി വയ്ക്കരുതെന്നു പഴയ ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇത് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കാട്ടുപന്നികൾ നാശങ്ങൾ സൃഷ്‌ടിച്ചശേഷം കാട്ടിലേക്കു പോകുകയാണെങ്കിൽ വെടിവയ്ക്കരുതെന്നും പഴയ ഉത്തരവിലുണ്ട്. ഇത്തരം അപ്രായോഗികമായ വ്യവസ്ഥകൾ റദ്ദാക്കിയാണ് പുതിയ ഉത്തരവ് നൽകിയിരിക്കുന്നത്.


വനത്തിൽ കഴിയുന്ന ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ നാട്ടിൽ താമസിക്കാൻ തയാറാണെങ്കിൽ ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയാറാണ്. ഓരോ കുടുംബത്തിനും വീടിനും ഭൂമിക്കുമായി 20 ലക്ഷം രൂപ ഇതിനായി നൽകുമെന്നും മന്ത്രി അറിയിച്ചു. ഈ പദ്ധതിക്ക് 15 ലക്ഷം രൂപ കേന്ദ്ര സർക്കാർ നൽകും. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും. 1977ന് മുമ്പ് ഭൂമിയുടെ കൈവശ ഉടമകളായ കർഷകർക്ക് പട്ടയം അനുവദിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം വിവിധ സർക്കാർ വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ അദാലത്തിൽ നേരത്തെ ലഭിച്ച 33 പരാതികൾ തീർപ്പാക്കി. അദാലത്തിലെ കൗണ്ടറിൽ ലഭിച്ച മുഴുവൻ പരാതികളും ഒരു മാസത്തിനകം തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യ ജീവികളുടെ ആക്രമണങ്ങൾ തടയാൻ സ്ഥാപിച്ച സൗര വേലികൾ സംരക്ഷിക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണെന്ന് അധ്യക്ഷത വഹിച്ച് പ്രസംഗിച്ച പി.സി. ജോർജ് എംഎൽഎ പറഞ്ഞു. കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ. ജയരാജ്‌, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ദേവേന്ദ്ര കുമാർ വർമ, ബെന്നിച്ചൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.