1964ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം: റോഷി അഗസ്റ്റിൻ
1964ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണം: റോഷി അഗസ്റ്റിൻ
Friday, October 18, 2019 12:57 AM IST
ചെറുതോണി: ഇടുക്കിയിൽ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾക്കു ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് 1964-ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുക മാത്രമാണു മാർഗമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ.

ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് ഇറക്കുന്നതിനാധാരമായി ഒരു കോടതി വിധിയും നിലവിലുണ്ടായിരുന്നില്ല. ഇടുക്കി ജില്ലയിൽ ഉയർന്നുവന്ന ജനരോഷത്തിന്‍റെ അടിസ്ഥാനത്തിൽ നിലവിലുള്ള ഉത്തരവിൽ വ്യക്തത വരുത്തിയ തീരുമാനം സ്വാഗതാർഹമാണ്. കെഡിഎച്ച്, പള്ളിവാസൽ ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസണ്‍വാലി, ആനവിലാസം എന്നീ എട്ടു വില്ലേജുകൾക്കു മൂന്നാർ പ്രദേശമെന്നു പരിഗണിച്ച് നിർമാണ പ്രവർത്തനത്തിനു റവന്യൂ എൻഒസി വേണമെന്നുള്ള നിബന്ധന നിലവിലുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്പോൾതന്നെയാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവിനെതുടർന്നു തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നും ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഭേദഗതി നൽകി ഉത്തരവിറക്കിയത്.


മൂന്നാർ പ്രദേശമെന്ന് കരുതുന്ന എട്ടു വില്ലേജിൽനിന്ന് 100 കിലോമീറ്ററോളം അകലെയുള്ള ആനവിലാസം വില്ലേജ് ഇതുവരെ ഒഴിവാക്കാൻ കഴിയാത്തത് കർഷകദ്രോഹമാണ്. 2010ലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ ഗൗരവം ഉൾക്കൊണ്ട് ഇടുക്കിയിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനു 1964ലെ ഭൂമിപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. കോടതി വിധി നടപ്പിലാക്കൽ നിർബന്ധമായാൽ ഇടുക്കി ജില്ലയിൽ മാത്രമല്ല കേരള സംസ്ഥാനമൊട്ടാകെ 1964ലെ റൂളിൽ നൽകിയിട്ടുള്ള പട്ടയങ്ങൾക്ക് ഇത് ബാധകമാകും. മൂന്നാറിന്‍റെ സംരക്ഷണത്തിനായി പരിസ്ഥിതിക്കിണങ്ങിയ രീതിയിലുള്ള കെട്ടിട നിർമാണ ചട്ടങ്ങൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്താൻ സർക്കാർ തയാറാകണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.