45 ഫ്ളാറ്റ് ഉടമകൾക്കുകൂടി നഷ്ടപരിഹാരത്തിനു ശിപാർശ
45 ഫ്ളാറ്റ് ഉടമകൾക്കുകൂടി  നഷ്ടപരിഹാരത്തിനു ശിപാർശ
Friday, October 18, 2019 12:57 AM IST
കൊച്ചി: പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് ഉടമകളിൽ 45 പേർക്കു കൂടി നഷ്ടപരിഹാരത്തിനു ശിപാർശ.

നഷ്ടപരിഹാരം നിർണയിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായർ സമിതിക്കു മുന്നിൽ ഇന്നലെ ലഭിച്ച 63 അപേക്ഷകളിലാണ് 45 പേർക്കു നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്തത്.

ഇവർക്കു 13 ലക്ഷംരൂപ മുതൽ 25 ലക്ഷം രൂപവരെ നഷ്ടപരിഹാരം നിർദേശിച്ചിട്ടുണ്ട്. 45 പേരിൽ നാലുപേർക്കു മാത്രമാണ് 25 ലക്ഷത്തിന് അർഹത.

ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ രേഖകളിൽ ചേർത്തിരിക്കുന്ന തുക മാത്രമാണ് സമിതി ശിപാർശ ചെയ്തത്. 51 ലക്ഷം മുതൽ രണ്ടുകോടി വരെ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. രജിസ്ട്രേഷൻ രേഖകൾ പ്രകാരം അവർക്ക് ഇതിന് അർഹതയില്ലെന്നു സമിതി കണ്ടെത്തി. 63 അപേക്ഷകളിൽ ശേഷിക്കുന്ന 18 അപേക്ഷകൾ ഇന്നു പരിഗണിക്കും. ഈ അപേക്ഷകളോടൊപ്പം സമർപ്പിച്ച രേഖകൾ പലതും അപൂർണമെന്നു സമിതി ചൂണ്ടിക്കാട്ടി.


അവരോട് കൃത്യമായ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. എറണാകളും റസ്റ്റ് ഹൗസിൽ രാവിലെ ആരംഭിച്ച സിറ്റിംഗ് വൈകുന്നേരം വരെ തുടർന്നു. കമ്മീഷൻ ചെയർമാൻ കെ. ബാലകൃഷ്ണൻ നായരെ കൂടാതെ അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.